Monday, May 14, 2012

യുദ്ധ ഭൂമി - ചെറു കഥ

   

     ഹിമ കണികകള്‍ കൊണ്ട് കൊട്ടാരം പണിഞ്ഞിരുന്ന ഒരു കൊച്ചു നഗരം . മഞ്ഞു പാളികള്‍ക്ക്‌ മുകളില്‍ ഇന്നിവിടെ അഗ്നിതാണ്ടവമാണ് . സ്വന്തം നാടിന്‍റെ മാറില്‍ വെടിയുണ്ടകള്‍ വിതരിയവര്‍ക്കെതിരെ യുദ്ധത്തിനിറങ്ങിയ പാവം ജനങ്ങള്‍ താമസിക്കുന്ന പ്രദേശം . ഒരു യുദ്ധ ഭൂമി .
           ആത്മസങ്കര്‍ഷവും , കരളലിയിപ്പിക്കുന്ന രംഗങ്ങളുമായി ഇനിയുമെത്രനാള്‍ . ഇവരുടെ ഗദ്ഗതം ലോകം കേള്‍ക്കുന്നില്ല . കാഴ്ചയും , കേള്‍വിയും ഇല്ലാത്ത മനുഷ്യര്‍ ഇവരുടെ നൊമ്പരം അറിയുന്നില്ല . യുദ്ധം തുടങ്ങി കുറച്ചു ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കണ്ണീരിനും , വേദനക്കും പകരം വെക്കാന്‍ ഒന്നും നേടിയില്ല . ആര്‍ക്കും നേടാനും കഴിയില്ല . കണ്ണില്ലാത്തവര്‍ , കയ്യില്ലാത്തവര്‍ , കാലില്ലാത്തവര്‍ , പകുതി ജീവനറ്റവര്‍ , ജീവനില്ലാത്തവര്‍ അങ്ങനെ മനസ്സിനെ മുറിപ്പെടുത്തുന്ന എത്ര ജീവിതാനുഭവങ്ങള്‍ . ഇവരുടെ നെഞ്ചിലെ കാണാകനവ്‌ നമുക്കും പങ്കുവെക്കാം . മുഹമ്മദ്‌ അനസ് .
      പേനയും , പേപ്പറും മടക്കി ഭദ്രമായി വെച്ചു. അല്പം തിരിഞ്ഞിരുന്നു ജനാല പാളികള്‍ പതിയെ തുറന്നു പുറത്തേക്കു നോക്കി . മഞ്ഞുതുല്ലിയാല്‍ മൂടിയിരുന്ന കുറ്റിച്ചെടി വാടിയിരിക്കുന്നു . ശാന്തതയില്‍ അവിടെവിടെ നിന്നൊക്കെ വെടിയൊച്ചകള്‍ കേള്‍ക്കുന്നു  . കഴിഞ്ഞ ഒരു മാസമായി ഇവിടെ വന്നിട്ട് യുദ്ധത്തിന്റെ ഭീകരത നേരില്‍കണ്ട്‌ അതിനെതിരെ ഒരു ലേഗനം എഴുതാന്‍ വന്നതാണിവിടെ . നാട്ടില്‍ നിന്നും വിളിക്കുന്നവര്‍ക്ക് യാധൊരു വിധ വാര്‍ത്തയും നല്‍കാന്‍ കഴിയുന്നില്ല . ഉമ്മയും , കൊച്ചനിയത്തിയുമില്ലാത്ത 30 ദിവസങ്ങള്‍ . പുന്ജവയലുകളും, പുഴയുടെ പാട്ടും , ഗ്രാമീണ സൌതര്യവുമില്ലാത്ത നാളുകള്‍ . ശെരിക്കും ഒറ്റപ്പെട്ട ഒരു പ്രതീതി . ഇവിടെനിന്നും ആളുകള്‍ പാലായനം ചെയ്യുന്നു . ഈ വീട്ടില്‍ തനിച്ചാണ് ഞാന്‍ . തനിയെ കുറിക്കുന്ന വാക്കുകളും , സ്വപ്നങ്ങളും അന്യമാണ് .
          പഴയ സ്വപ്നത്തിലെ മുറിവേല്‍ക്കാത്ത കനലിനെ ഊതികതിച്ചു മൌന വീണയും മീട്ടി ഒരു മഞ്ഞുതുള്ളി ചോദിച്ചു
       "വരാന്‍ സമയമായോ ?"
   കുഞ്ഞിക്കാറ്റു കരയാന്‍ തുടങ്ങി കാനലിന്റെ ഒരു കൊച്ചു മണ്പാത്രം തട്ടിത്തലോടി . കാറ്റിനു വേകത കുറഞ്ഞു . പുന്ജ്ജവയലും , വെള്ളരിപ്രാവും , പാട്ടുപാടാത്ത കുയിലും ഇരുണ്ട ചക്രവാളത്തിലെ സൂര്യകിരണവും നോക്കിക്കാത്തിരുന്നു . വിടരാത്ത താമരയും , മുളം തണ്ടിലൂടെ പാട്ടുപാടിയ മഴത്തുള്ളിയും ഓര്‍മയുടെ പൂമരത്തിനു ആക്കം കൂട്ടി . യുദ്ധ ഭൂമിയിലെ ഈ രാത്രിയും എനിക്കന്യമാണ് .
      ഉറങ്ങാന്‍ കിടന്നു . രണ്ടു കുപ്പായവും , തണുപ്പിനിടുന്ന സ്വെട്ടെര്‍ ഇട്ടാല്‍ പോലും വിട്ടുമാറാത്ത തണുപ്പ് . തണുപ്പിനു പണ്ട് വീടിനു മുന്നില്‍ തീകായാനിരുന്നിരുന്ന കാലവും , സംയുവും മാറി . ഇന്ന് ഭീകരതകള്‍ക്ക് ഈ തണുപ്പിനെ ശമിപ്പിക്കാന്‍ നാടും , വീടും കത്തുന്നു .
     പാടാനറിയുന്ന പാട്ടുകള്‍ പാടിനോക്കി താളമില്ല പകരം പല്ലുകള്‍ തമ്മിലടിക്കുന്നു . 'പ്രഭാതമേ നിന്നെ പുണരാന്‍ ഞാനിപ്പോള്‍ കാത്തിരിക്കുന്നു' . ഈ രാത്രി മരണമല്ല നാളയുടെ ചലനമറ്റ സ്വപ്നമാണ് !. മൌനത്തെ ആവാഹിക്കുന്ന പൂന്തെന്നല്‍ മെല്ലെ തലോടി അകന്നു .
    മെല്ലെ തല ഉയര്‍ത്തി ഉദയം കാണാന്‍ . ഭീകരദ്ര്‍ശ്യങ്ങളെ രുചിചിറക്കാന്‍ കഴിയാത്ത സ്വപ്നത്തെ മനസ്സിലടക്കി ആ ഉമ്മാക്ക്  മകനെ തിരിച്ചു നല്‍കാന്‍ മടങ്ങുന്നു . പുലരി തീനാളങ്ങള്‍ കൊണ്ട് ചുംബിച്ചു . രാത്രിയുടെ നിഴല്‍ കാത്തിരുന്ന കര്മ്മസാക്ഷിയിലെക്കായി അവരെന്നെ വിളിക്കുന്നു .
      കര്‍മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നവന്‍ ഭൂമിയില്‍ പ്രകാശം വിതറി . നേരം പതിയെ നീങ്ങി . ആരാണെന്നു അറിയാത്ത മുകവും , വേഷവുമായി സഞ്ജരിക്കുന്നവന്‍ മനുഷ്യനാണോ , മ്ര്‍ഗമാണോ അറിയില്ല .
      ആവാഹിക്കാന്‍ കഴിയാത്ത ശക്തിയും , അന ങ്ങാന്‍ കഴിയാത്ത ശരീരവുമായി  ഇരിക്കുന്നു . അമ്മയുടെ മാറില്‍ നിന്നും പിന്ജുകുഞ്ഞിനെ വലിച്ചെടുക്കുന്ന മനുഷ്യന്‍ . എനിക്കവനെ തടയണം . എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ല . ചലനമില്ല . ചാലിക്കാത്തത് മനസ്സാണോ , ശരീരമാണോ .
      ചലനമറ്റ ശരീരം . എവിടെ ഞാന്‍ , എനിക്കെന്തു പറ്റി . ആവാഹിക്കുന്ന സ്വപ്ന സിന്ദൂരം പൊന്പ്രഭയുടെ മികവില്‍ എന്നെ നോക്കി പുഞ്ചിരിച്ചു . മറയുന്ന ചിത്രങ്ങള്‍ , മിന്നി മായുന്ന ദിവാസ്വപ്നങ്ങള്‍ . ഉമ്മയും , കുഞ്ഞു പെങ്ങളുമെലാം ശൂന്യതയില്‍ ഇല്ലാതാകുന്നു . ഭാരമില്ലാത്ത മനസ്സ് എരിഞ്ഞമര്‍ന്ന ശരീരം ബാക്കിയാക്കി പറന്നുയര്‍ന്നു . പ്രതേശം ശാന്തമായി . രക്ഷാപ്രവത്തകരും , പോലീസും സ്ഥലത്തെത്തി . പകുതി കത്തിക്കരിഞ്ഞ ഒരു ഐ ഡി കാര്‍ഡില്‍ പോലീസ് ഇന്‍സ്പെക്ടര്‍ തപ്പി തടഞ്ഞു ഒരു പേര്‍ വായിച്ചെടുത്തു
    "മുഹമ്മദ്‌ അനസ് ".
   
                     

Sunday, May 13, 2012

ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ...!


         ഒരു കുട്ട  നിറയെ കഴിവുകളുമായി ഒരാള്‍ വന്നു . കുട്ട  തലയിലാണ്  വച്ചിരുന്നത്  . അത്  കൊണ്ട്  അത് എത്തിപ്പിടിക്കാന്നോ, അതിലെന്താനെന്നോ ആരും അറിഞ്ഞില്ല . ഒരാള്‍ ചോദിച്ചു .
    "ഇതിലെന്താണ് ?"
    "ചലിക്കുന്ന ചിത്രങ്ങള്‍ , അവ നിര്‍മിക്കാന്‍ അവശ്യ മായ സാധനങ്ങള്‍ "
ഇനി കുട്ടയിലുള്ളത് -കഥ ,തിരക്കഥ ,സംഭാഷണം ,സംവിധാനം ,തുടങ്ങി സിനിമക്ക് വേണ്ടതെല്ലാം .
      ഒരു കീറത്തുണിയില്‍ അയാള്‍ ഓടുന്ന ചിത്രങ്ങളെ ജനങ്ങളെ കാണിച്ചു . അവരതില്‍ ലയിച്ചു . ഒരൊറ്റ നിറത്തില്‍ മിന്നിമറയുന്ന ചിത്രങ്ങള്‍ക്ക് പിന്നാലെ ആളുകള്‍ ഓടി . ചിലര്‍ പകച്ചു നിന്നു , ചിലര്‍ അതിനു നേരെ കല്ലെറിഞ്ഞു , ചിലരീ ആദ്ഭുധം കണ്ടു കണ്ണ് തള്ളി നിന്നു . ആ ജന മധ്യത്തിലൂടെ അയാള്‍ നടന്നു നീങ്ങി . ഇത് കണ്ട ചിലര്‍ അയാളുടെ കയ്യില്‍ പിടിച്ചു ചോദിച്ചു
   "ഞങ്ങളെയും കൂട്ടുമോ ?"
             അയാള്‍ സമ്മധിച്ചില്ല. അയാളൊരു പുതിയ ലോകത്തിന്റെ സ്വപ്ന വളയതിലയിരുന്നു .അയാള്‍ അറിയാതെ ചിലെരെല്ലാം അയാളുടെ കുപ്പായത്തിലും , വിരലിലും ,മുടിയിലും മറ്റു പലയിടത്തും കയറിക്കൂടി  . ചിലരത്തിലെ ദുര്‍ഗന്തം സഹിക്കവയ്യാതെ കൊഴിഞ്ഞു വീണു . മറ്റു ചിലര്‍ കയറിക്കയറി കുട്ടയില്‍ തൊട്ടു . ചിലര്‍ കുട്ടയിലുള്ള ചിലതൊക്കെ എടുത്തു .
                   ഋധു ഭേദങ്ങള്‍ പ്രകൃതിക്ക്  വര്‍ണം നല്‍കുന്നതുപോലെ ആ കീറത്തുണിയിലും നിറങ്ങള്‍ പകര്‍ന്നു . അത് പുതിയ പല അനുഭവങ്ങളും പ്രേക്ഷകനു നല്‍കി .
         അങ്ങനെ ചലിക്കും ചിത്രങ്ങള്‍ ലോകം കീഴടക്കി തുടങ്ങി . കുട്ടയുമായി വന്നവനെ പിന്നെ ആരും കണ്ടില്ല . മറ്റു പലരുടെ കയ്യിലുമായി കുട്ടകള്‍ . അവരും ജന മധ്യത്തിലൂടെ നടന്നകന്നു . കാലം നീങ്ങിയപ്പോള്‍ പലര്ക്കിടയിലും ഞാനുമെത്തി . അവരോടു ഞാന്‍ ചോദിച്ചു എന്നെയും കൂടെ കൂട്ടുമോയെന്നു . ചിലര്‍ കാര്‍ക്കിച്ചു തുപ്പി , ചിലര്‍ കളിയാക്കി , മറ്റു ചിലര്‍ ഒന്നും മിണ്ടിയില്ല . പണ്ട് പ്ര്ഷ്ട്ടത്തില്‍ ഇരുന്നവന്റെ തലയിലാണ് കുട്ടയെന്നു അവന്‍ മറന്നു . എനിക്കവനോട് ദേഷ്യം തോന്നിയില്ല . അവന്‍ ആ സ്വപ്നടന വളയതിലാനെന്നു ഞാന്‍ തിരിച്ചറിഞ്ഞിരുന്നു .
ഇവിടം വരെ എത്തിപ്പെടാന്‍ അവന്‍ എന്തൊക്കെ ചെയ്തു അതെല്ലാം അവന്‍ മറന്നു . എന്താ ഇനി ചെയ്യാ ....
     ഒരു കാലന്‍ കോഴി കൂവി അതിരാവിലെ "എണീറ്റ്‌ പോയി തീറ്റ നോക്കടാ നായിന്റെ മോനെ ! "
             കണ്ണു തിരുമ്മി ഞാന്‍ എണീറ്റ്‌ പോയി . എന്റെ കാലിലും,വിരലിലും  തൂങ്ങാന്‍ നോക്കുന്ന മറ്റാരെയും അപ്പോള്‍ ഞാന്‍ കണ്ടില്ല. ഞാനും ആ സ്വപ്നത്തിന്റെ ഭാഗമായിരുന്നെന്ന തിരിച്ചറിവ് ഞാനിനി അറിയുമോ ?