Monday, August 6, 2012

പരേധനും, മഴയുടെ കണ്ണീരും - ചെറുകഥ




                    ജീവിതത്തില്‍ ഞാന്‍ രണ്ടു ലോകത്തിലൂടെ യാത്ര ചെയ്തിട്ടുണ്ട് ഒന്ന് മരണം അടുത്തത് ജീവിക്കാന്‍ ഉള്ള ആര്‍ജം നശിച്ച നരഗ ജീവിതം . അപ്പോള്‍ ഞാന്‍ ചോദിച്ചു നിന്റെ ഈ യാദനകള്‍ കെല്ലാം അപ്പുറം ഉണ്ടായിരുന്ന പ്രതീക്ഷ എന്തായിരുന്നു . അതിവിടമാണ് . ഞാന്‍ ഒരു പെണ്ണിന്റെ കഥ കേള്‍ക്കുന്നു അമീന അവള്‍ ഹ്രദയം പൊട്ടുന്ന കഥയും പേറി അലയുന്നു . മരണത്തിന്റെ കൂടാരത്തിലേക്ക് യാത്ര നടത്തിയ അവളുടെ മുഖം ഒരിക്കലും പ്രസാദിച്ചു ഞാന്‍ കണ്ടിട്ടില്ല . അവളുടെ നഷ്ട്ടങ്ങള്‍ അത്ര ആഴത്തിലുള്ളവയായിരുന്നു . എന്നാല്‍ അവളുടെ കഥ ഒരു പാട് പേരുടെ ജീവിതം മാറ്റിമറിച്ചു .
      ചീഞ്ഞു നാറിയ ആ ഗര്‍ഭിണിയുടെ ശവം രാജസ്ഥാനി പോലീസ് തിരിച്ചും മറിച്ചും പരിശോധനനടത്തുന്നു . ഏകദേശം ഒരാഴ്ചയായി ചത്തിട്ടു അയാള്‍ പറഞ്ഞു . രാജസ്ഥാനിലെ പേരറിയാത്ത ഒരു പട്ടണത്തിന്റെ തെരുവ്കാഴ്ചയാണിത് . എന്റെ ദര്‍ഗ സന്ദര്‍ശനത്തിനിടെയാണ് ഞാനി സംഭവം കാണുന്നത് . ഇന്ത്യക്ക് അകത്തു ഞാന്‍ നടത്തിയ യാത്രകള്‍ എനിക്ക് ഒരുപാട് പച്ചയായ ജീവിത യാധാര്‍ത്യങ്ങള്‍ തുറന്നുതന്നു . ഇത് മരുഭൂമികളുടെ കഥയാണ്‌ . ഒരിറ്റു കണ്ണീരിനു വേണ്ടി കേഴുന്ന മണല്‍കാടിന്റെയും .
      സോമാലിയയിലെ ഒരു മനോഹര ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും . അതൊരു സ്വര്‍ഗീയ പ്രദേശമായിരുന്നു . ഞങ്ങളുടെ കന്നുകാലികള്‍ പൊടി പടലങ്ങള്‍ക്ക് ഇടയില്‍ ന്ര്‍ത്തമാടി . എല്ലാദിവസവും ഞങ്ങള്‍ ഒരുമിച്ചു പുഞ്ചിരിതൂകി വായുവും പ്രതീക്ഷയുടെ പുത്തന്‍ കുളിര്‍ക്കാറ്റും അവിടെ മാകെ പരക്കുമായിരുന്നു . എന്നാല്‍ അതിനധികം ആയുസ്സുണ്ടായിരുന്നില്ല . യുദ്ധം വന്നു അതിനു ശേഷം കാലങ്ങളായി ഞങ്ങള്‍ക്ക് മഴലഭിക്കാതെയായി . മഴയുടെ ഗന്ധവും രുചിയും ഞാന്‍ മറന്നു . ഈ യാധനകളിലും ഞങ്ങള്‍ ഒരുമിച്ചു നിന്നു. കിണറുകള്‍ വറ്റിവരണ്ടു . ഞങ്ങള്‍ വെള്ളം തേടി അലഞ്ഞു . ഭൂമിയിലെ അവസാന തുള്ളി ജലവും ഞങ്ങള്‍ ഊറ്റിയെടുത്തു . അവസാന തുള്ളി വെള്ളം കൊണ്ടുവന്നു ഉമ്മ പറഞ്ഞു
   "നമ്മളുടെ കയ്യില്‍ ഉള്ള ആകെ ജലമാണിത് , കൂടുതല്‍ ഉപയോഗിക്കരുത് , ചുണ്ടുകളില്‍ ഒന്ന് നനചാല്‍മതി "
       ഞാന്‍ ഒരു കഥകേട്ടു കിഴക്കന്‍ ഭാഗങ്ങളില്‍ ഇപ്പോഴും വെള്ളം ഉണ്ടെന്നു . ഞാന്‍ എന്റെ വസ്ത്രവും മറ്റും ഒരു തുണിയില്‍ കെട്ടി എന്റെ മക്കളോട് പറഞ്ഞു അവിടെ നമ്മുടെ ജീവിതം  മെച്ചപ്പെട്ടതായിരിക്കുമെന്നു. എന്റെ കുഞ്ഞുങ്ങളുടെ ജീവന്‍ നിലനിര്‍ത്താന്‍ എനിക്ക് പോയെ മതിയാവുമായിരുന്നുള്ള് . ഞാനീ ചെയ്യുന്നത് നിങ്ങള്ക്ക് വേണ്ടിയാണ് മക്കളെ .
    "ഉറപ്പാണോ അവിടെ വെള്ളമുണ്ടെന്നു ?" എന്റെ മകന്‍ ചോദിച്ചു . ഞാന്‍ തലയാട്ടി അവനെ സമാദാനപ്പെടുത്തി.
        ഹ്രദയം പൊട്ടും വേദനയില്‍ ഞാന്‍ സ്നേഹ നിധിയായ എന്റെ ഉമ്മയോട് യാത്രപറഞ്ഞു . എന്റെ ഉള്ളിന്റെ ഉള്ളില്‍ എനിക്കറിയാമായിരുന്നു ഞാനിനെ അവരെ കാണില്ലാന്ന് .
    "ഞാന്‍ നിനക്കും നിന്റെ യാത്രക്കും വേണ്ടി പ്രാര്‍ത്ഥിക്കാം"
    "അള്ളാ , പടച്ചവനെ ഇവരുടെ യാത്രക്ക് നീ വഴികാട്ടണെ ഒരു തുള്ളി ധാഹജലതിലെതിക്കണേ അവരെ "
      ഞങ്ങള്‍ യാത്ര തുടങ്ങി ചുട്ടുപൊള്ളുന്ന മണലാരിന്ന്യത്തിലൂടെ . ഒരു ദയയുമില്ലാതെ സൂര്യന്‍ കൊടും ചൂട് കൊണ്ട് ഞങ്ങളെ അടിച്ചു . ചുണ്ടുകള്‍ വറ്റിവരണ്ടു . ഇളയ മോന്‍ കരയാന്‍ തുടങ്ങി . അവന്‍ കയ്കുഞ്ഞായിരുന്നു . ആദ്യ ദിനം തന്നെ മുഴുനീള യാത്രക്ക് കരുതിയിരുന്ന ജലവും ഞങ്ങള്‍ കുടിച്ചു തീര്‍ത്തു . എന്റെ കന്നീരല്ലാത്ത ഒരു ജലം കാണാന്‍ ഇനിയുമെത്ര നടക്കണം .
               രാജസ്ഥാനിലെ ഒരു കൊച്ചു ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്‌ . എന്റെ 16 മത്തെ വയസ്സില്‍ തന്നെ എന്റെ കന്യകാത്വം എന്നില്‍നിന്നും അരുതെടുക്കപ്പെട്ടു . മ്രഗീയ രാത്രികളും പകലും എന്നെ കരയിപ്പിച്ചേ ഇരുന്നു . പട്ടിണി കിടക്കുന്ന പൊട്ടുന്ന പ്രായത്തില്‍ പ്രണയം കാണിച്ചവന്‍ എന്നെ സ്വര്‍ഗീയ രസത്തില്‍ തളച്ചു . ഇതാണ് ജീവിതം എന്ന് തോന്നും മുന്പേ അവനെന്നെ എണ്ണിയാല്‍ തീരാത്ത അത്ര പേര്‍ക്ക് കാഴ്ച വെച്ചിരുന്നു . എന്റെ ശരീരത്തിന്റെ പാതി കാശ് കൊണ്ട് എന്റെ തള്ള ഒരു നേരം ഉണ്ടു പിന്നെ അവള്‍ മണ്ണ്തിന്നാന്‍ പോയി മറഞ്ഞു . പിന്നെ ഞാന്‍ അലയാത നഗരങ്ങള്‍ ഇല്ല . ഒടുവില്‍ ഈ പട്ടണത്തില്‍ . സ്നേഹിക്കാന്‍ അറിയാത്ത ഒരുവന്‍ എന്നെ പ്രണയിച്ചു അവന്റെ ബീജം എനിക്കൊരു ആണ്‍ തരിയെ തന്നു . മുണ്ട് മുറുക്കികുതി ഞാന്‍ അദ്ധ്വാനിച്ചിട്ടും ഒരു ദിനം അവനെ പട്ടിനിക്കിടാതെ നോക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല . ഈ ലോകം സ്ത്രീയെ കാണുന്നത് അവന്റെ വികാര ശമന മേന്നതിലുപരി മറ്റൊന്നുമില്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു . ഒരു രൂപ തുട്ടോ ഒരിത്തിരി ചോറോ ഒരുത്തനും തന്നില്ല , കൊതിപ്പറിക്കാന്‍ വെമ്പുന്ന കഴുകകന്നുകള്‍ മാത്രം എങ്ങും . എനിക്ക് ചുറ്റുമുള്ള ധാഹ ജലം എനിക്കന്യമായിരുന്നു . ഓരോദിവസവും പുത്തന്‍ മാറ്റങ്ങള്‍ മാത്രം. എന്റെ ദാഹം ശമിപ്പിക്കാന്‍ എന്റെ കുഞ്ഞിനെ ഞാന്‍ 2000 രൂപയ്ക്കു വിറ്റു . പിന്ന്ടങ്ങോട്ടു ഞാന്‍ എന്റെ കണ്ണീര്‍ കുടിച്ചു . ദാഹം ഒരിക്കലും ശമിച്ചില്ല . ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഞാന്‍ അലഞ്ഞു . വിളിച്ചു വീട്ടില്‍ കയറ്റിയവനെല്ലാം വെള്ളമെന്ന പേരില്‍ വിയര്‍പ്പു തന്നു . എന്റെ അരക്കെട്ടിലും മാറിലും അവര്‍ മനുഷ്യ ജലം ചീറ്റിക്കളിച്ചു . ദാഹം അടങ്ങാത്ത കാമാപരവേശം .
        ആ ദിവസത്തിന്റെ അന്ത്യം എന്റെ മകന് നടക്കാന്‍ കഴിയുമായിരുന്നില്ല . മുമ്പോട്ടു നടക്കാന്‍ ഉള്ള കരുത്തു അവനു നഷ്ട്ടപ്പെട്ടിരുന്നു . എന്റെ മകന്റെ അവസാന ഹ്രദയ മിടിപ്പുകളെ തുറിച്ചു നോക്കികൊണ്ടിരുന്നു കര്‍മ്മസാക്ഷി . എന്റെ ഉള്‍മനസ് മൌനമായി കത്തി എരിയുന്നുണ്ടായിരുന്നു . അവന്‍ ധൈര്യ ശാലിയായിരുന്നു അവന്‍ നടക്കാന്‍ ശ്രമിച്ചു പരന്നു കിടക്കുന്ന മണല്‍പ്പരപ്പില്‍ അവന്‍ പതിയെ വന്നു വീണു . ഞാന്‍ അവനരികില്‍ ഇരുന്നു . കത്തിയമരുന്ന സൂര്യനോട് ഞാന്‍ കെഞ്ചി ഇരുട്ടിന്റെ സൌധര്യത്തെ അവനിലെക്കെത്തിക്കാന്‍ . എനിക്കറിയാമായിരുന്നു അവന്‍ മരിക്കുമെന്ന് . അവനു വേണ്ടി ഞാന്‍ പാട്ടുപാടി തലമുടിയില്‍ തലോടി . ആ ധീരനായ കുഞ്ഞിനു ഞാന്‍ വാക്ക് കൊടുത്തു . അവനെ വിട്ട് എങ്ങും പോകില്ലയെന്നു . ആ രാത്രി അവന്‍ എന്നെ ഒറ്റപ്പെടുത്തി അകന്നു . ആ മരിച്ച മണല്‍ക്കാട്ടില്‍ അവന്റെ സുന്ദര ശരീരം ഞാന്‍ എരിച്ചു . ദൈവത്തോട് ഞാന്‍ യാചിച്ചു . എനിക്കൊപ്പം എന്റെ ആത്മാവിനെയും ഒരു തെളിനീരുറവക്കരികില്‍ എത്തിക്കണേ എന്ന് . എന്റെ പാദവും , ഹ്രധയവും വിശാലമായിരുന്നു .
        ഒരു തടിമാടന്‍ എനിക്കിത്തിരി വെള്ളം തന്നു ഞാനത് എന്റെ മകന് തല്കി . അയാള്‍ അത് തട്ടി തെറിപ്പിച്ചു . എന്നെയും വലിച്ചു അയാള്‍ വീട്ടില്‍ കയറി കതകടച്ചു . കുറച്ചു നേരത്തിനു ശേഷം അകത്തു നിന്നും സീല്‍ക്കാരം മുഴങ്ങികെട്ടു . ആ 4 വയസ്സുകാരന്‍ നിലത്തു തെറിച്ച വെള്ളം പരതുകയായിരുന്നു . അവനതു നാക്കുകൊണ്ടു നക്കിയെടുത്തു , ആ കുഞ്ഞിന്റെ കണ്ണുനീര്‍ മരുഭൂമിയുടെ മാറുപിളര്‍ന്നു അഗാധങ്ങളിലേക്ക് ചേക്കേറി . കതകു തുറന്നു ഞാന്‍ പുറത്തേക്കു തെറിച്ചു . അര്‍ദ്ധ നഗ്നയായ ഞാന്‍ എന്റെ കുഞ്ഞിനേയും കൊണ്ട് ഓടി . ഒരു കന്നു കാലി ചന്തയില്‍ പോയി 2000 രൂപയ്ക്കു അവനെ വിറ്റു . അവനെ വിറ്റ കാശ് കൊണ്ട് ഒരുനേരം ഞാന്‍ ഭക്ഷണം കഴിച്ചു . പിന്നെ മണ്ണോടു ചേര്‍ന്ന് മണ്ണ് തിന്നാന്‍ പോകും വരെ ഞാന്‍ കുടിച്ചത് കാമജലം മാത്രം .
         ഇനിയും വെള്ളം കിട്ടാതെ എന്റെ കൊച്ചുമകന്‍ ഒരു ദിവസം താണ്ടില്ല എന്ന് എനിക്കുറപ്പായിരുന്നു . ഞാന്‍ നടന്നു നടന്നു ദിവസവും ദിവസങ്ങള്‍ . എത്ര ദിവസങ്ങള്‍ എനിക്ക് ഓര്‍മയില്ല .  അവസാനം ഒരു കുടില്‍ കണ്ടു . അതിനകത്ത് വളരെ ക്ഷീണിതയായ ഒരു കിളവി ഉണ്ടായിരുന്നു . കുഞ്ഞിനെ നോക്കാന്‍ പറഞ്ഞു അവരോടു ഞാന്‍ യാചിച്ചു . എന്നിട്ട് തനിയെ വെള്ളം അന്വേഷണം തുടര്‍ന്നു. ആ കുടിലില്‍ നിന്നും നടന്നകലുമ്പോള്‍ എന്റെ കുഞ്ഞിന്റെ കരച്ചില്‍ ചെവിയില്‍ വന്നു അടിച്ചു കൊണ്ടിരുന്നു . പെട്ടന്ന് ഞാന്‍ ഒരു കിണര്‍ കണ്ടു . ദ്രധിയില്‍ ഞാന്‍ എന്റെ പാത്രങ്ങളില്‍ വെള്ളം നിറച്ചു എന്റെ പോന്നോമനയുടെ അടുത്തേക്ക്‌ തിരിച്ചു നടന്നു. എന്റെ ഓട്ടവും പ്രതീക്ഷകളും സമയത്തിനിപ്പുറത്തെത്തിയിരുന്നു .
        ശൂന്യനായ ഒരു വന്റെ ബീജം എന്റെ ഉദരത്തില്‍ വളര്‍ന്നു . വയറുന്തി കവച്ചു വെച്ച് തെരുവ് തോറും നടന്നു . ഇപ്പോള്‍ ആരും അങ്ങനെ തന്നെ ശ്രദ്ധിക്കാറില്ല . തെരുവോരങ്ങളിലെ കുപ്പകളിലെ ഭക്ഷണങ്ങള്‍ രണ്ടു ജീവന്‍ പിടിച്ചു നിര്‍ത്തി . അസഹ്യമായ ബാഹ്യവേധനക്ക് അപ്പുറമായിരുന്നു മനോവിഷമം . ഒരു കറുത്തിരുണ്ട ക്രൂരരാത്രിയില്‍ ഒരു 16 പ്രായം തോന്നിക്കുന്ന ഒരു പയ്യന്‍ അവള്‍ക്കരികില്‍ വന്നു . ഓര്‍മ്മകള്‍ ചികഞ്ഞു നുരപോന്തി മകനെ എന്ന് വിളിക്കും മുന്പേ അവന്‍ അവളെ കയറിപ്പിടിച്ചു . അവളെ വലിച്ചിഴച്ചു അവന്‍ കൊണ്ട് പോയി . എന്റെ ജീവിധത്തില്‍ ഞാന്‍ അനുഭവിക്കാന്‍ ബാക്കി വച്ചേ ഒരേ ഒരു കാര്യം . കണ്ണുനീരിനാല്‍ ഞാന്‍ കരയപ്പെട്ടു . ധാര ധാര യായി അത് ഭൂമിയില്‍ വര്‍ഷിച്ചു .അവളുടെ മുഖം മഴയായി . അവള്‍ വിളിച്ചു
      "മകനെ ..." അവന്‍ തെല്ലു നേരം ഒന്ന് പകച്ചു നിന്നു . ഓര്‍മകളിലെ തള്ളയെ തേടും മുമ്പേ ഒരു വലിയ കല്ലെടു അവന്‍ അവളുടെ തലക്കടിച്ചു . അവളുടെ കണ്ണീര്‍ ഒരു മഴയായി അവിടെമാകെ പരന്നു .
      "എന്റെ കുഞ്ഞെവിടെ ?" അമീന ആ വ്രധയോട് ചോദിച്ചു .
 ഞാന്‍ തിരിച്ചെത്തും മുന്പേ അവന്‍ മരണമടഞ്ഞിരുന്നു . ആ വാര്‍ത്ത ക്രൂരമായി എന്റെ ഹ്രധയാതെ കീറിമുറിച്ചിരുന്നു. എന്റെ കണ്ണുകളില്‍ നിന്നും കണ്ണീര്‍ മഴ വര്‍ഷിച്ചു . അതുപോലൊരു മഴ ഒരിക്കലും ഞങ്ങളുടെ പ്രദേശത്ത് വീണില്ല. എന്നാല്‍ ഈ മഴ ഒരിക്കലും ഞങ്ങളെ രക്ഷപ്പെടുതിയതുമില്ല . കാരണം ഇവിടെ ഞങ്ങള്‍ കരയുന്നത് കണ്ണീരിന്റെ മഴയാണ് . അമീന പറഞ്ഞു നിര്‍ത്തി . എന്റെ മനസ്സ് അപ്പോഴും രാജസ്ഥാനില്‍ പുഴുത്തു മണ്ണോടു ചേര്‍ന്ന അവളുടെ മുകമായിരുന്നു . അമീനയും അവളും എങ്ങനെ വേര്‍തിരിക്കപ്പെടുന്നു ഞാന്‍ അത്ഭുധപ്പെടുന്നത് സ്നേഹങ്ങള്‍ക്ക്‌ മുന്നിലാണ് വ്യത്യസ്തമായ നശിച്ചു പോകുന്ന മാറ്റങ്ങള്‍ക്കു വേണ്ടിയാണ് . ആര്‍ക്കു വേണം അവളെയും അവളുടെ കണ്ണീരിനെയും . ഈ യാത്രകള്‍ തന്നെയല്ലേ ജീവിത പ്രതീക്ഷകള്‍ . ഞാനിപ്പോള്‍ മനസ്സിലാക്കുന്നു ദൈവം എല്ലായ്പ്പോഴും നമ്മളെ വെധനയിലേക്ക് അയക്കപെടില്ല . എന്നാല്‍ ചിലസമയം നമ്മളിലേക്ക് വരുന്നവര്‍ ഒരു വേദനയോടെ നമ്മളെ ഉറക്കത്തില്‍ നിന്നും തട്ടിവിളിക്കും . അവളുടെ കഥ എനിക്ക് ചെയ്തു തന്നതും അതായിരുന്നു . ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയാത്ത എനിക്ക് ശൂന്യതയിലേക്ക് മടങ്ങാന്‍ നേരമായെന്നു . ഉറങ്ങിജീവിച്ച എന്നെ മരണം വന്നു വിളിച്ചു .
        ഒരു സാധാരണ പ്രഭാധത്തില്‍ ഞാന്‍ മരണ മടഞ്ഞു . എല്ലാവിധ ചടങ്ങുകളോടും കൂടി ശവസംസ്കാരം നടന്നു . അന്ധകാരം എന്നില്‍ നിറക്കപ്പെട്ടു . എന്റെ കര്‍മ ഫലങ്ങളുടെ പരിസമാപ്തി എന്നോണം ഞാന്‍ മറ്റെവിടെയോ ഇതേ രീതിയില്‍ ജനിക്കപ്പെട്ടു . പുത്തന്‍ ലോകം എനിക്ക് മുന്നില്‍ ചില ജീവിത യാധാര്‍ത്യങ്ങള്‍ കാണിച്ചുതന്നു . ഒരുപാട് പുതിയ അനുഭവങ്ങള്‍ . എങ്ങും പരസ്പരം സഹായിച്ചും , സ്നേഹിച്ചും കഴിയുന്നവര്‍ മാത്രം . ഒരിത്തിരി കള്ളമോ , ദെശ്യമോ അവര്‍ക്കുണ്ടായിരുന്നില്ല . ഇതാണ് സ്വര്‍ഗം എന്ന് ഞാന്‍ കരുതി . തിരിച്ചറിവുകള്‍ എന്നെ ഓര്‍മിപ്പിച്ചു ' നീ മരിച്ചിരിക്കുന്നു ' . അപ്പോഴേക്കും എന്നിലെ ചപല മോഹങ്ങള്‍ എല്ലാം നശിച്ചിരുന്നു . പുത്തന്‍ ഉണര്‍വുകളും , തീവ്രമായ ചിന്തകളും എന്നെ അലട്ടികൊണ്ടിരുന്നു . മരണ മില്ലാത്ത ഒരു മനുഷ്യന്‍ വിളിച്ചു പറഞ്ഞു മരണമാവാഹിച്ച നിങള്‍ എല്ലാം ഭാഗ്യവാന്മാരാണ് .

                                                                                                                                                                                    -അനസ് മുഹമ്മദ്‌