Saturday, August 31, 2013

എന്‍റെ കവിതകള്‍

പ്രതിയും സാക്ഷിയും

ഒരു വീട് അമ്മയില്ലാത്ത വീട്
ദീപം കൊളുത്താന്‍ ആളില്ലാത്ത വീട്
കറുത്ത ഭൂമി ദുഖിതരുടെ കൂട്
ഞാന്‍ അവിടെ പ്രതി 
കുറ്റകൃത്യം മുലപ്പാലിന്‍റെ രുചി
എനിക്ക് സാക്ഷ്യം പറയാന്‍ അവള്‍
പേറ്റ് നോവ് അനുഭവിച്ചവള്‍
വിശപ്പിന്‍റെ ചെന്നായ ദൈവത്തെ പിടിച്ചു കൂട്ടിലാക്കി
വിഷമൃഗത്തെ കഴിച്ചവര്‍ അഴിക്കുള്ളില്‍
അഴിക്കുള്ളില്‍ കാലം മറന്നു ഞാന്‍ ഉറങ്ങുന്നു
അവളാണ് എന്നെ പ്രതിചേര്‍ത്തത്
ഈ ലോകത്തിന്‍റെ അന്തതയിലേക്ക് 
ഗര്‍ഭപാത്രം തുറന്നു അഴുക്കിലേക്ക് എറിഞ്ഞവള്‍
അവളാണ് പ്രതി ഞാന്‍ സാക്ഷിയും.

-അനസ് മുഹമ്മദ്‌


മരത്തണല്‍

ഒരു മരം വരം തന്നു
മരത്തണലില്‍ ഇരിക്കാന്‍
ഇരുന്നാല്‍ ലയിക്കാം
മരത്തിനു രൂപം സ്ത്രീയുടെതായിരുന്നു
യുവതലമുറ അവിടെ കൂടി നില്‍ക്കും
ചിലര്‍ തൂങ്ങിയാടും ചില്ലകളില്‍
കയറുകള്‍ കൂട്ടിനു വരും.

എന്നാല്‍ അവിടെ ഇരിക്കരുത്
നിലാവ് കണ്ട് നില്‍ക്കരുത്
ഏകാന്ത സംഗീതത്തില്‍ ലയിച്ചു
മുന്നോട്ട് നീങ്ങുക
അപ്പോള്‍ അവള്‍ നഗ്നയാവും
കാലം അതിനു സാക്ഷിയാകും
നിനക്ക് വിശ്രമിക്കാന്‍ സമയമാകും.

-അനസ് മുഹമ്മദ്‌.



എനിക്കല്‍പ്പം വെള്ളം തരൂ

കുഴികള്‍ വഴികാണിച്ചു, 
കുഴികള്‍ക്കപ്പുറം കുളം,
കുളത്തിനു മുകളില്‍ കോണ്‍ക്രീറ്റ് പാലം,
പാലത്തിനപ്പുറം നഗരം,
നഗരത്തിനു മുകളില്‍ ഒരു മരച്ചില്ല തേടി മരംകൊത്തികള്‍.,
മരം തേടി കടലിലേക്ക്‌ പോയ പക്ഷി ഉരു വിന്‍റെ പള്ളയ്ക്കു കുത്തി വയറു നിറച്ചു, 
ആളില്ലാത്ത ഒരു ദ്വീപില്‍ പോയി പ്ലാസ്റ്റിക്ക് കളിപ്പാട്ടമായി.

ഇപ്പുറം വിഡ്ഢിത്തരങ്ങള്‍ കേട്ട്,
കുറ്റങ്ങള്‍ എല്ലാ മടിത്തട്ടിലും വന്നിരുന്നു.
കണ്ണുതുറന്നു, നഗ്നത തിന്ന്,
വാനരസേനയുടെ ലിങ്കത്തിനടിയില്‍ പോയി,
ആര്‍ത്തിയോടെ വാപൊളിച്ചു നിന്ന്,
എനിക്കല്‍പ്പം വെള്ളം തരൂ.

-അനസ് മുഹമ്മദ്‌.

Sunday, July 7, 2013

Naykornna Malayalam Shortfilm



Story, Screenplay& Direction : SASSU ANAS
DOP : ARUN GEORGE K DAVID
Associate DOP : LIJO PAVARATTY, ANAZ MOHAMMAD
Assist Director : NIZAM PALLIYALIL
Music Dirction : ANAND MADHUSUDANAN
Cast : PROMOD, NEERAJ, RUBINI SHERIN, NIKHIL JAYASHANKHER, UNNI NAIR, SASSU ANAS
Costumes : ASHKA MOHAMMAD
Production Controler : SHREE PRAKASH
Editing & Graphics : SHAHIL SHAZ : NIZAM KADIRY
Stills : BIJU B NAIR & SREE RAM R
Effects & Dubbing : HIMA STUDIO MALAPPURAM

Tuesday, March 12, 2013

വലിയ തലയുള്ള ആള്‍ ദൈവം - ചെറുകഥ





         ഞാന്‍ ജനിച്ചു വീണത്‌ എണ്ണിയാല്‍ തീരാത്ത ദൈവങ്ങക്ക് ഇടയിലേക്കായിരുന്നു . വ്യത്യസ്തമായ ഒരു പിടി ദൈവങ്ങള്‍ എനിക്ക് ചുറ്റും ന്ര്‍ത്തം ചവിട്ടികൊണ്ടേ ഇരുന്നു . അവകള്‍ ഓരോ വിഭാഗത്തിനും വെത്യസ്ഥ സ്വഭാവക്കാര്‍ക്കും വേണ്ടി ചിന്തകളെയും വിശ്വാസങ്ങളെയും മാറ്റി മറിച്ചു കൊണ്ടേ ഇരുന്നു . എന്നാല്‍ അവകള്‍ വിശ്വാസങ്ങളില്‍ തളക്കപ്പെട്ട നിര്‍ജീവങ്ങളായ കല്ലോ മണ്ണോ വിഗ്രഹങ്ങളോ ആയിരുന്നു . പിന്നെപ്പഴോ അത് മാറ്റങ്ങള്‍ക്കു വിധേയമായി മൃഗങ്ങളിലേക്കും മറ്റു സസ്യങ്ങളിലേക്കും വ്യാപിച്ചു . ഇത്തരം മാറ്റങ്ങള്‍ മനുഷ്യര്‍ക്കിടയിലും സംഭവിക്കുന്നുണ്ടായിരുന്നു . അങ്ങനെ ദൈവങ്ങള്‍ എന്നപദം ഏറ്റവും ഉചിതമായവന്‍ മനുഷ്യന്‍ ആയി . ക്രിസ്തു മരിച്ചു ആയിരക്കനക്കിനു വര്‍ഷം കഴിഞ്ഞാണ് ഞാന്‍ ജനിച്ചത് . എന്‍റെ വിശ്വാസങ്ങള്‍ മറ്റൊരു മതത്തില്‍ ആയിരുന്നു . അത് ആര് നിര്‍മിച്ചതാണെന്ന് എന്‍റെ മാതാപിതാക്കള്‍ എന്നെ പഠിപ്പിച്ചു . എന്നാല്‍ മതങ്ങള്‍ മനുഷ്യന്‍ അല്ല ദൈവം തന്നെയാണ് സ്ര്ഷ്ടിച്ചതെന്നു എന്‍റെ വിശ്വാസങ്ങളില്‍ ഞാന്‍ അന്തമായി വിശ്വസിച്ചിരുന്നു . പാവങ്ങളും ക്ര്ഷിക്കാരും അവരെ ചൂഷണം ചെയ്തു ജീവിക്കുന്ന ഒരു വിഭാഗവും ഇട കലര്‍ന്ന് ജീവിക്കുന്ന ഒരു ചെറിയ താഴ്വരയിലാണ് ഞാന്‍ ജനിച്ചത് . 
         
      ജനിക്കുമ്പോള്‍ എല്ലാ സാധാരണ കുഞ്ഞുങ്ങളെപ്പോലെയും തന്നെയായിരുന്നു ഞാനും . എന്നാല്‍ അസാദാരണമായ എന്തോ ഈ കുഞ്ഞില്‍ ഉണ്ടെന്നു വൈതികന്മാര്‍ പറഞ്ഞു . കരയുന്നതിലും ചിരിക്കുന്നതിലും വരെ ദിവ്യമായ എന്തോ പ്രകടമായിരുന്നു . അങ്ങനെ അവന്‍ വളര്‍ന്നു . അയാളില്‍ മറ്റുള്ളവര്‍ക്ക് ഉടലെടുത്ത വിശ്വാസം കാരണം അവരുടെ പൂര്‍വികര്‍ വിശ്വസിച്ചു പോന്നിരുന്ന പല ആചാരങ്ങളേയും അവര്‍ തള്ളിപ്പറഞ്ഞു തുടങ്ങി . അങ്ങനെ അയാള്‍ മറ്റെന്തോ ആയി മാറുകയായിരുന്നു . ദൈവങ്ങള്‍ അത്ര്ശ്യമായി എവിടെയോ ഇരിക്കുന്നു , ലോക മാറ്റങ്ങളെയും കാലങ്ങളെയും നിശ്ചയിക്കുന്നതും പ്രാഭല്യത്തില്‍ കൊണ്ട് വരുന്നതും ആ ശക്തിയാണ് എന്നും ഉള്ള എന്‍റെ ചിന്തകളെ തകര്‍ക്കുന്നവകള്‍ ആയിരുന്നു പിന്നീടുള്ള കാലങ്ങള്‍ . താഴ്ന്ന ജാതിയില്‍ ജനിച്ചവനായതിനാല്‍ പുതിയ മാറ്റത്തെ ഇരു കൈനീട്ടി സ്വീകരിച്ചു . ശെരിയും തെറ്റും നോക്കാതെ . 

"അയാള്‍ക്ക്‌ ഒരു പ്രതിസന്തികളും തരണം ചെയ്യേണ്ടതായി വന്നിട്ടില്ല . പ്രവാചകന്മാര്‍ എല്ലാം കഷ്ട്ടതകള്‍ അനുഭവിച്ചവരാണ് എന്നാല്‍ ഇയാള്‍ . എനിക്ക് തോന്നുന്നത് ഇയാള്‍ ദൈവമാണെന്നാണ്"
         
         പലരിലും ഇത്തരം ചിന്തകള്‍ ഉടലെടുത്തു . മുന്പേ നടന്നു പോയവരില്‍ വിശ്വാസം നശിച്ച ചില വൈതികരും , പണ്ഡിതന്മാരും വരെ ഇങ്ങനെ പറഞ്ഞു തുടങ്ങി . 
     
    എന്നാല്‍ ഈ അഭിപ്രായത്തില്‍ ചില തല നരച്ഛവര്‍ക്കും മാറ്റത്തെ അഗീകരിക്കാത്ത ഒരു വിഭാഗം യുവ തലമുറയ്ക്കും  വിയോജിപ്പുണ്ടായിരുന്നു . അവര്‍ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു വന്നു . ചെറുത്തു നില്‍പ്പും സംഗട്ടനങ്ങളും പിന്നീടങ്ങോട്ട് അരങ്ങേറി . ആ ചെറിയ താഴ്‌വരയില്‍ വിപ്ലവ വീര്യം എരിഞ്ഞു തുടങ്ങി . ഒരു ആള്‍ ദൈവത്തിന്‍റെ പേരില്‍ അവിടെ ചോരപ്പുഴകള്‍ ഒഴുകി . ഒന്നും അറിയാത്തവന്‍ വരെ വാളും വടിയും തോക്കും ഏന്തി തെരുവില്‍ ഇറങ്ങി . അതൊരു ചുവന്ന താഴ്വരയായി . കച്ചവട സംഗങ്ങള്‍ ആ വഴി വരാതായി . ക്ര്ഷിയും വ്യവസായങ്ങളും നശിച്ചു . എല്ലാവരിലും ദൈവത്തിനെ സംരക്ഷിക്കാന്‍ സാത്താന്‍ കുടിയേറി . പാതികരിഞ്ഞ ശവങ്ങളുടെ ഗന്ദമായി ആ താഴ്വരക്ക് . അക്രമികള്‍ ഇതു മുതലെടുക്കാന്‍ തുടങ്ങി . പിടിച്ചു പറിക്കാരും കള്ളന്മാരും കൊലയാളികളും പെരുകി . അക്രമികള്‍ വീടുകള്‍ കയറി ആക്രമിച്ചു . പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വരെ പീടനത്തിനിരയാക്കി . അച്ഛനുമുന്നില്‍ മകളേയും ഭര്‍ത്താവിനു മുന്നില്‍ ഭാര്യയേയും ഭോഗിച്ചു അവര്‍ ആനന്തം കണ്ടു .

           രാത്രിയുടെ ഏകാന്തതയില്‍ അങ്ങിങ്ങായി വെടിയൊച്ചകളും അലമുറകളും മാത്രം കേട്ടു . ഈ ചെയ്തികളില്‍ മനം നൊന്ത അയാള്‍ ഒരു ദിവസം തെരുവില്‍ ഇറങ്ങി നടന്നു പോയി . അനുകൂലികളുടെ എതിര്‍പ്പയാള്‍ വകവച്ചില്ല . ദൈവത്തിനെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന വിശ്വാസം ചിലരിലെങ്കിലും ഉണ്ടായിരുന്നു . 

                  നടത്തത്തില്‍ അയാള്‍ ഒരു കാഴ്ച്ചകണ്ടു കുറേ പേര്‍ ഒരു യുവതിയുടെ വസ്ത്രം ബലാല്‍ക്കാരമായി അഴിക്കാന്‍ ശ്രമിക്കുന്നു അവള്‍ കുതറി ഓടുന്നു . അവര്‍ക്കിടയിലേക്ക് അയാള്‍ മെല്ലെ നടന്നു ചെന്നു അവള്‍ അയാള്‍ക്ക്‌ പിന്നില്‍ അഭയം പ്രാപിച്ചു . തലപൊക്കി അയാള്‍ ആകാശത്തേക്ക് നോക്കി പെട്ടന്നു അയാളുടെ തല വികസിക്കാന്‍ തുടങ്ങി . ഇരട്ടി വലിപ്പമെത്തി അത് നിലച്ചു . അക്രമികളെ ഒരു വലിയ ശബ്ദം പിടികൂടുകയും പകലില്‍ ആ സ്ഥലത്ത് എല്ലാവരും മരിച്ചു കിടക്കുന്നതായും കണ്ടു . തനിക്കു എന്താണ് സംഭവിച്ചതെന്ന് അയാള്‍ക്കും അറിയില്ലായിരുന്നു . എന്നാല്‍ ഇതില്‍ ഭയന്നു മറ്റു അക്രമികള്‍ താഴ്വര വിട്ടു . പതിയെ എല്ലാം പഴയ രൂപത്തില്‍ ആകാന്‍ തുടങ്ങി . തന്നിലേക്കു ചേര്‍ന്ന യുവതിയില്‍ അയാള്‍ ലയിക്കുകയും ചെയ്തു . എന്നാല്‍ തന്നെ ദൈവമായിക്കാനുന്നവരോട് എന്തുപറയണം എന്ന് മാത്രം അയാള്‍ക്ക്‌ അറിയില്ലായിരുന്നു . എന്നാല്‍ പിന്നീടൊരിക്കലും അയാളുടെ തല പഴയ രൂപത്തില്‍ ആയില്ല . ഈ സംഭവം കൂടിയായപ്പോള്‍ വിശ്വാസികളുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനവുണ്ടായി . പ്രത്യേക ആരാധനാലയങ്ങളും പ്രാര്‍ത്ഥനകളും അവിടെ മുളച്ചു പൊന്തി . ഇതറിഞ്ഞു അന്യ ദേശത്തുള്ളവര്‍ താഴ്വരയിലേക്കൊഴുകി .

                 എന്നാല്‍ സ്ഥിധി വിശേഷം മറ്റൊന്നായിരുന്നു . ആസംഭവത്തിനു ശേഷം അയാള്‍ ആ സ്ത്രീയെ അല്ലാതെ ആരേയും കണ്ടില്ല . അവളെ കണ്ണിമവെട്ടാതെ നോക്കിഅയാള്‍ ഇരുന്നു . ചില സമയങ്ങളില്‍ അവളിലേക്ക്‌ പ്രാഭിക്കുകയും ചെയ്തു . ചിലസമയങ്ങളില്‍ അയാള്‍ കരയുകളും ചിരിക്കുകയും ചെയ്യും പിന്നെ മൂകമായി ഒരേ ഇരിപ്പ് . 

              ഒരു പകലില്‍ അയാള്‍ ആകാശത്തേക്ക് കൈകള്‍ ഉയര്‍ത്തി 
"നാഥാ ... ഞാന്‍ ആരാണ് , എന്തിന് നീ എന്നെ ഇങ്ങോട്ടയച്ചു . എനിക്ക് നീ എന്തു കഴിവാണ് തന്നത് ? ഞാന്‍ ആര് ?"

            വര്‍ഷങ്ങള്‍ക്കു ശേഷം ആയിരുന്നു അന്നയാള്‍ സംസാരിച്ചത് . തൊട്ടടുത്ത ദിവസം ആ സ്ത്രീ ഒരു കണ്ണാടിയുമായി വന്നു അയാള്‍ക്ക്‌ നേരെ തിരിച്ചു . സുന്തരമായ അയാളുടെ തലയ്ക്കു പകരം വലിയൊരു തല . 
"ആള്‍ദൈവം..!" അയാള്‍ കണ്ണാടിയില്‍ നോക്കി പറഞ്ഞു .

            രണ്ടു നാള്‍ അയാള്‍ അങ്ങിനെയിരുന്നു . ദര്‍പ്പണത്തിനു മറുപുറം അവള്‍ ഇരുന്നു .മൂന്നാം നാള്‍ വലിയ തലയും ഒരു ഉടലും ആ ദര്‍പ്പണത്തില്‍ അവശേഷിച്ചു . അയാളിലെ ചൂടു നിലച്ചിരുന്നു അപ്പോള്‍ . ആള്‍ ദൈവം മരിച്ചതറിഞ്ഞു എല്ലാവരും തടിച്ചു കൂടി അവിടെ . ഇയാള്‍ ഒരു വലിയ തെറ്റായിരുന്നു എന്നും . മരിക്കുന്ന ദൈവം എങ്ങിനെ നമ്മളെ രക്ഷിക്കും എന്നും ഒരാള്‍ ചോദിച്ചു . അത്രകാലവും അയാള്‍ ആണ് ദൈവം എന്ന് വിശ്വസിച്ചിരുന്ന ഒരുവനാണ് ഇതു പറഞ്ഞത് . 

"ഇവളും നമ്മളെ ഇത്രകാലമായി വഞ്ചിക്കുകയായിരുന്നു" തലമറച്ചു ആ ശവത്തിനു മുന്നില്‍ ഇരുന്നു പ്രാര്‍ത്തിക്കുന്ന അവളെനോക്കി ഒരാള്‍ പറഞ്ഞു .

         കൂടിന്നിന്നവര്‍ എല്ലാം അവളിലേക്ക്‌ ഓടിയടുത്തു . അപ്പോള്‍ ഒരു ഇടിമുഴക്കം കേട്ടു . വെളുത്ത തുണി ബാക്കിയാക്കി ആള്‍ ദൈവം അപ്രത്യക്ഷമായി . ആ താഴ്വരയില്‍ ഒരു കുഞ്ഞിന്‍റെ കരച്ചില്‍ മുഴങ്ങിക്കേട്ടു . ഒരു ചോര കുഞ്ഞു . എല്ലാവരും നോക്കി നില്‍ക്കെ ആ കുഞ്ഞിന്‍റെ തല വലുതായി വന്നു . ആ സ്ത്രീ ആ കുഞ്ഞിനു പിറകിലേക്ക് അഭയം പ്രാഭിച്ചു . കൂട്ടത്തിലെ ഒരു വൈതികന്‍ വിളിച്ചു പറഞ്ഞു 
" ആള്‍ ദൈവം "
ദര്‍പ്പണത്തിനു ഉള്ളില്‍ ഇരുന്ന ആ പ്രതിഭിംഭം അപ്പോള്‍ എണീറ്റു നടന്നു . 



- അനസ് മുഹമ്മദ്‌ 


Friday, January 25, 2013

മൂന്നു മുലയുള്ള പതിവ്രത - ചെറുകഥ

 [കടപ്പാട് : ഉണ്ണി . ആര്‍ നോടും അദ്ധേഹത്തിന്റെ ചെറുകഥ  കാളിനാടകത്തിനോടും]      


       ഉണ്ണി ആര്‍ ന്‍റെ കാളിനാടകം വായിച്ചു പുസ്തകം മടക്കി വെച്ചു . തന്‍റെ പ്രിയപ്പെട്ട പുസ്തക ശേഘരണത്തിലേക്ക് അതും വെച്ചു . പിന്നെ ചാരു കസേരയില്‍ മലര്‍ന്നിരുന്നു ചിന്തയായി . കാളി ശെരിക്കും ആരായിരുന്നു , നാരായണന്‍ ആണല്ലേ ഈ ഗുരു . അപ്പൊ പുള്ളി കല്യാണം ഒക്കെ കഴിച്ചിട്ടുണ്ട് അല്ലെ . ചിന്തകള്‍ എങ്ങോട്ടൊക്കെ കാട് കയറിപ്പോയി . പുറത്ത് പെയ്യുന്ന ചാറ്റല്‍ മഴയും , കാറ്റും അയാള്‍ അറിഞ്ഞില്ല . രാത്രി ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ എന്തെങ്കിലും വായിക്കുന്നത് ഒരു ശീലമാണ് . മഴ ത്തുള്ളികള്‍ കയ്യാല പ്പുറത്ത് താളം ചവിട്ടി . അത് കേള്‍ക്കുന്നില്ലെങ്കിലും സംഗീതം അസ്വതിക്കും വണ്ണം അയാള്‍ ആ ചാരുകസേരയില്‍ മലര്‍ന്നു കിടക്കുന്നു .
     “നിങ്ങള്‍ ഉറങ്ങിയോ മനുഷ്യാ ?” ഒരു മുഷിഞ്ഞ സ്വരത്തില്‍ ചോദിച്ചു ജോതി അങ്ങോട്ട്‌ കയറി വന്നു .
      പെട്ടന്ന് അയാള്‍ സ്വപ്നവലയവും , എവിടെയോ കൂടുകൂട്ടിയ ചിന്തകളെയും യാഥാര്‍ത്യത്തിലേക്ക് കൂട്ടി വന്നു .
“ഹേയ് , ഇല്ലാന്നേ ഞാന്‍ ഇങ്ങനെ വെറുതേ . നീ ഒരു പേടിയും പേടിക്കണ്ട ഞാന്‍ ഇന്ന് വൈകിയേ ഉറങ്ങൂ പോരെ” .
ആ വാക്കുകളില്‍ അവളുടെ മുഖം പ്രസാദിക്കുന്നത് അയാള്‍ ആസ്വദിച്ചു . അതിനു കാരണം ഉണ്ടല്ലോ .
        പുറത്ത് കാറ്റിനു ശക്തികൂടി . ജനാല പാളികള്‍ അതിനൊപ്പം താളം പിടിച്ചു . “ഹോ ... എന്തൊരു കാറ്റാണ് പുറത്ത്” ജോതി പറഞ്ഞു . തലയാട്ടി അയാള്‍ അതിനെ അനുകമികച്ചു . അയാള്‍ ചാരു കസേരയില്‍ നിന്നും എഴുന്നേറ്റു നിന്ന് . ജനാലപാളികള്‍ അടഞ്ഞ ശബ്ദം കേട്ട ഭാഗത്തേക്ക് പോകാന്‍ അവള്‍ തുനിഞ്ഞു , പോകാന്‍ ഒരുങ്ങും മുന്പേ അയാള്‍ അവളുടെ ചന്തിയില്‍ ഒന്ന് തോണ്ടി .
“ഒന്ന് പോ മനുഷ്യനെ ... അപ്പുറത്ത് എല്ലാവരും ഉണ്ട്” . ഒരു കള്ളാ ചിരിയോടെ അവള്‍ മൊഴിഞ്ഞു . കണ്ണുകളില്‍ കാമം നിറച്ചു അവള്‍ കടന്നു പോയി . പിന്നെ കുറച്ചു നേരം നിശ്ചലം . വികാരങ്ങളുടെ പടവെട്ടലുകള്‍ അയാളുടെ തുടകളെ വേര്‍തിരിച്ചു . ചോല്പനങ്ങള്‍ക്ക് വഴങ്ങാതെ അതങ്ങനെ തലപൊക്കി നിന്നു .
        ഇരുട്ട് മുറിയുടെ ജനാലപാളികള്‍ വളരെ കഷ്ട്ടപെട്ടു അടക്കാന്‍ ശ്രമിക്കുകയാണ് അവള്‍ . പെട്ടന്ന് പുറകില്‍ ആരോ നില്‍ക്കുന്നത് പോലെ അവള്‍ക്കനുഭവപ്പെട്ടു . പെട്ടന്നു തിരിഞ്ഞു നിന്ന് രവിയുടെ രോമാവ്ര്തമായ നെഞ്ചിലേക്ക് അവള്‍ മെല്ലെ ചാഞ്ഞു . അയാള്‍ അവളുടെ കാവിള്‍ തടങ്ങളെ മെല്ലെ തലോടി . ചിത്ര ശലഭം തേന്‍ നുകരുന്ന മനോഹാരിതയോടെ അവളുടെ അധരങ്ങളെ വായിലാകി നുകര്‍ന്നു . അവള്‍ കണ്ണുകള്‍ പതിയെ അടച്ചു . കണ്ണുകള്‍ കുള്ളില്‍ കൊള്ളിയാന്‍ മീന്‍ വെട്ടം നിലച്ചു മുകളിലേക്ക് ചേക്കേറി . അവളുടെ ശരീരം മുഴുവനും അവനിലേക്ക്‌ ചേര്‍ന്നു . അവളുടെ മാറിടം അയാളുടെ നെഞ്ചോടു ഉരുമ്മി നിന്നു . അയാള്‍ പതിയെ അവളെ തിരിച്ചു നിര്‍ത്തി . അവളുടെ പൂര്‍ണതയെ അയാള്‍ ക്കുള്ളിലേക്ക് ഒതുക്കി നിര്‍ത്തി . പതിയെ സ്നേഹപൂര്‍വ്വം അവളുടെ മാറിടത്തില്‍ സ്പര്‍ശിച്ചു . മനസ്സും ശരീരവും ഒന്നാകുന്ന നിമിഷങ്ങള്‍ കടന്നു പോയി . ഇതൊന്നും ശ്രദ്ധിക്കാതെ ഒരു വണ്ട്‌ അതു വഴി പറന്നു പോയി .
       ഇരുട്ട് മുറിയില്‍ പതിയെ പ്രകാശം പരന്നു തുടങ്ങി . തുറന്നു കിടക്കുന്ന ജനലിലൂടെ ചീത്താല്‍ തെറിച്ചു കൊണ്ടിരുന്നു . അവളിലേക്ക്‌ പതിക്കുന്ന ഓരോ ജല കണികകളേയും അയാള്‍ ആര്‍ത്തിയോടെ നക്കിയെടുത്ത് . ഇണ ചേരുന്നത് ഒരു മനോഹര കവിത പോലാണെന്ന് അപ്പോള്‍ അയാളുടെ ചിന്തയിലേക്ക് കയറി വന്നു . ഭൂമിയില്‍ ഭോഗത്തിനേക്കാള്‍ മനോഹരമായ വേറെ ഒരു പ്രവര്‍ത്തിയും ഇല്ലെന്നാണ് അവളില്‍ ഉടലെടുത്ത ചിന്ത . അയാള്‍ മെല്ലെ അവളെ കട്ടിലില്‍ ഇരുത്തി . അയാളുടെ എല്ലാ പ്രവര്‍ത്തിയിലും അവള്‍ ആനന്തം കണ്ടെത്തി .
       ഈ ദിവസത്തിന് ഇത്ര മധുരമാര്‍ന്നതാകാന്‍ ഒരു പ്രത്യേകത ഉണ്ട് . ഇന്നേക്കു പതിനഞ്ചു വര്‍ഷമായി അവരുടെ വിവാഹ ജീവിതം തുടങ്ങിയിട്ട് . കോളേജു ജീവിതത്തിലെ പ്രണയവും , പിന്നെ വിവാഹവും , സന്തോഷപൂര്‍ണമായ വിവാഹേതര ജീവിതവും രണ്ടു സന്താനങ്ങളും . മനോഹരമാണ് അവരുടെ ജീവിതം . എല്ലാകാലത്തും അവര്‍ ആഘോഷിക്കുകയാണ് ജീവിതത്തേക്കാള്‍ രാത്രിയുടെ നിശബ്ദ സീല്‍ക്കാരങ്ങളെ അവര്‍ ഇഷ്ട്ടപെടുന്നു . തന്നിലേക്കല്ലാതെ അവള്‍ ഇത്രയും മനോഹരമായി തുടകള്‍ അകത്തി  കാഴ്ച്ചവെച്ചിട്ടില്ല . അയാള്‍ക്ക്‌ അവള്‍ ഒരു പതിവ്രതയാണ് . രണ്ടു മുലകള്‍ ഉള്ള പതിവ്രത . സമയം ഇരുട്ടിനെ കീറി മുന്നോട്ടു പാഞ്ഞു .
      രവി കുറേ പുസ്തകങ്ങളും , കുടുംബവും ആയി കഴിഞ്ഞു കൂടുന്നു . എല്ലാറ്റിലും ഉപരി അയാള്‍ ജീവിക്കുന്നതെ ജോതിക്ക്‌ വേണ്ടിയാണ് . അവളിലേക്ക്‌ ഇറക്കി വെക്കുന്ന മനോഹര ഭോഗങ്ങള്‍ ആണ് അയാളുടെ ജീവിതം മുന്നോട്ടു നയിക്കുന്നത് . അവള്‍ക്കും അത് അങ്ങനെ തന്നെ . ഇരുവരും കൈകള്‍ ചേര്‍ത്തു പിടിച്ചു അവള്‍ക്കു മുകളില്‍ അയാള്‍ പതിയെ കിടന്നു പുളയുന്നു . പുറത്തെ മഴയുടെ വികാരമോ , തണുപ്പോ അവരിലേക്ക്‌ ചേരുന്നില്ല . വിയര്‍പ്പു തുള്ളികള്‍ ആ കട്ടിലില്‍ വിരിച്ച മെത്തയില്‍ പരന്നു തുടങ്ങിയിരിക്കുന്നു . മഴ അപ്പോഴും കണ്ണ് പൊത്തി കരയും പോലെ ചിണുങ്ങി നിന്നു .
      “അമ്മേ ...” മുറിക്കു പുറത്ത് നിന്നും വിളികേട്ടു . നഗ്നമായ മേനിയോടെ അവള്‍ കുടഞ്ഞു . അയാള്‍ എണീറ്റു ഇരുട്ടില്‍ വസ്ത്രം തിരഞ്ഞു പിടിച്ചു .
      “ഇതാ വരുണൂ മോളെ” . രവിയെ നോക്കി ഒരു കള്ള ചിരിയോടെ അടി വസ്ത്രം മാറുമ്പോള്‍ അവള്‍ പറഞ്ഞു .
      ആദ്യമായി കാണും വണ്ണം രവി അവളെ വീണ്ടും അടക്കി പ്പിടിച്ചു . അണ പൊട്ടി ഒഴുകാത്ത നനവ്‌ അയാളുടെ കാലുകളെ ഈറന്‍ അണിയിച്ചു . ജാനാലയിടൂടെ അവളിലേക്ക്‌ ഒരു പ്രകാശം തെറിച്ചു . നൈറ്റി ഇടുമ്പോള്‍ പൊക്കിള്‍ കോടിക്ക് മുകളില്‍ ആയി അവളുടെ ഉദരത്തില്‍ ഒരു മുല മുളച്ചു പൊങ്ങുന്നത് അയാള്‍ കണ്ടു . പതിയെ ആ മുലയില്‍ അയാള്‍ സ്പര്‍ശിച്ചു . അതൊരു യഥാര്‍ത്ഥ മുലയായിരുന്നു . ആ പതിവ്രതയുടെ മൂന്നാം മുല . കാളിയും നാരായണനും നഗ്നമായി ക്കിടന്നപോലെ അവളുടെ മൂന്നാം മുലയില്‍ തലചായ്ച്ചു ഉറങ്ങാന്‍ അയാള്‍ക്ക്‌ കൊതിയായി . മഴയ്ക്ക് മുകളില്‍ അപ്പോള്‍ ചീവിടിന്റെ മുഴക്കം കേട്ടു . അവര്‍ക്കിടയിലൂടെ വെളിച്ചം പരത്തി ഒരു മിന്നാമിനുങ്ങു കടന്നു പോയി .


അനസ് മുഹമ്മദ്‌ 


Saturday, January 12, 2013

UPARIPLAVAM shortfilm

ഉപരിപ്ലവം | അരുണ്‍ ജോര്‍ജ് കെ ഡേവിഡ് | dialogue exercise project | Language Malayalam | running time: 4 min | Genre Satire | Centre for media studies; St.Thomas college, Thrissur | ധാര്‍മികരോഷവും പ്രവര്‍ത്തനവും |