Thursday, June 28, 2012

ആരാണ് നീ – ചെറുകഥ

             

             അന്തരീക്ഷം അകെ ഒരു പുകമയം. മാനം നോക്കി കിടക്കുമ്പോള്‍ പുതിയ ഒരു ചിന്ത . ഉറക്കം വരാത്ത രാത്രിയുടെ ആദ്യ യാമത്തില്‍ അവളെന്നോട് ചോദിച്ചു ഇന്ന് വേണോ ? ഇരുട്ടില്‍ ഞാന്‍ തലയാട്ടിയത് അവള്‍ കണ്ടോ ആവോ . അവളൊന്നു തെല്ലു തിരിഞ്ഞു കിടന്നു . മനം മടുപ്പിക്കുന്ന നാറ്റമോ, ശ്വസോചാസം തടസ്സപ്പെടുത്തുന്ന സുഗന്തമോ ഇല്ല. പെണ്ണിന്റെ മണമോ അതും അറിയുന്നില്ല. വഴിപാട് പോലെ അതും കഴിച്ചു . ദിനചര്യകളില്‍ കൂടെ കിടക്കാന്‍ കിട്ടുന്ന നിറവും ഭാഷയും അറിയാത്ത പെണ്ണുങ്ങള്‍ . തുടുത്ത മുലകളും സ്ത്രീത്വം വിളങ്ങുന്ന ഇടുപ്പും മാത്രമുള്ളവയല്ല പെണ്ണെന്നു പേരുള്ള എന്തിനെയും അങ്ങനെയേ കാണു . ജീവിത ചുറ്റുപാടുകള്‍ അവളുടെ കയ്യില്‍ ഒരു കത്തി വെച്ച് കൊടുത്തു.


‘നിന്നെ ആക്രമിക്കാന്‍ വരുന്നവനെ ഇത് കൊണ്ട് നേരിടുക ‘.



അക്രമം അതെന്തു . ഞാന്‍ അനുഭവിക്കുന്ന സുഖങ്ങള്‍ക്ക് പകരം അവനെ എന്ത് ചെയ്യണം . അവനെ ദിനവും ഞാന്‍ കൊന്നു കൊണ്ടിരിക്കുന്നു . ചോര ഊറ്റി എടുക്കുന്നു . ഒരുന്നാളില്‍ അവന്‍ ചോര ചീറ്റി ചാവും . അതിനു ഞാന്‍ കാരണമാവും. അന്ന് അവനു ചുറ്റുമിരിക്കുന്നവര്‍ വിലപിക്കും അണ്ണോ,പെണ്ണോ ഉണ്ടാവില്ല അതില്‍ കുറെ വലിച്ചു തീര്‍ത്ത കന്ജാവുമാത്രം. അവ അവനു വേണ്ടി കരഞ്ഞു തീര്‍ക്കും . അവന്റെ രാത്രികളിലെ കൂടെ കിടക്കുന്ന പെണായതിനുവേണ്ടി , അന്തരീക്ഷം മുഴുവന്‍ അവന്‍ ആടിതീര്‍ത്ത വേഷങ്ങള്‍ പുകമറയാല്‍ തെളിയുന്നു . കറുത്തിരുണ്ട കന്ജാവിന്റെ പുകക്കു അപ്പോള്‍ അവളുടെ മുലയും നിതംഭവുമായിരിക്കില്ല . അവ പുകപോലെ തന്നെ അന്തരീക്ഷത്തില്‍ നില്‍ക്കും .



മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂല്‍പ്പാലത്തില്‍ അപ്പോഴും ആ കറുത്ത കന്‍ ജാവിന്റെ പുകമാത്രം . പുക മറ യാല്‍ ജീവിതം വഴിമുട്ടിയപ്പോള്‍ അവ ഓര്‍മകളായി പുറകോട്ടു ചലിച്ചു . ഓര്‍മകളുടെ പുറകോട്ടുള്ള പാച്ചിലില്‍ അല്‍പ്പനേരം ആ കണ്ണാടിയില്‍ ആ വിഷ പ്പുക നോക്കി നിന്നു . വളരെ വൈകിയാണെങ്കിലും എന്നെ ഇഞ്ചി ജായി കൊന്നുകൊണ്ടിരിക്കുന്ന ആ പുകയെ വേദനിപ്പിക്കാന്‍ തോന്നി . മൂന്നു കഷ്ണം തുലിയില്‍ പഞ്ഞിക്കെട്ടു പൊതിഞ്ഞു വെച്ചിരുന്നു . ആ പഞ്ഞി കേട്ട് തുറന്നു കണ്‍ ജാവ് നിറച്ചു ഒരു കാലന്‍ കോഴി നീട്ടി ഒരു പുകയെടുത്തു . ആ പുക അന്തരീക്ഷം ഭക്ഷിക്കുമ്പോള്‍ പാതികരിഞ്ഞ ആ പഞ്ഞികെട്ട് കുറെ പേര്‍ ചേര്‍ന്ന് ആറടി മണ്ണി ലേക്കി റ ക്കി വെച്ചു . എന്റെ സുഗങ്ങളുടെ പരിസമാപ്തി അവഭോത മനസ്സ് സ്രഷ്ടിച്ച മായാവലയമാനെന്ന തിരിച്ചറിവ് അയാളില്‍ ഉടലെടുക്കുമ്പോഴേക്കും ചീഞ്ഞ ശരീരം പടര്‍ന്നു പദ്ധലിച്ചു നില്‍ക്കുന്ന ആ വലിയ മരത്തിന്റെ വളമായിതീര്‍ന്നിരിക്കും. 


- അനസ് മുഹമ്മദ്‌ 

2 comments: