Friday, July 6, 2012

ബ്ലാസ്റ്റ് - ചെറുകഥ


                        ഒരു പാത്രം , അതില്‍ നിറെ പുകയില കഷ്ണങ്ങള്‍ . ചുറ്റും ഒരു കൂട്ടം പിള്ളേര്‍ അവരെല്ലാം പാതി ബോതയിലാണ് . എല്ലാം ശെരിക്കും ബ്ലാസ്റ്റ് . കൂട്ടത്തില്‍ സ്റ്റാമിന അല്പമ കൂടുതല്‍ ഉള്ളവന്‍ അടുത്തത് മൈക്ക് ചെയ്യുന്നു . കത്തിക്കുന്നു ..... ഈ സെറ്റപ്പ് മനസ്സിലാകാത്തവര്‍ക്ക് വേണ്ടി ഒന്ന് പറഞ്ഞു തരാം . ന്യൂ  ട്രെന്‍ഡി പിള്ളേര് . പണ്ടൊക്കെ ഒരു ബീഡി കത്തിക്കുന്നതോ , ഒരല്‍പം കള്ളുകുടിക്കുന്നതോ പാപമാണെന്നു വിശ്വസിചിരുന്നവരായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത് . എന്നാല്‍ ഇന്ന് മിനിമം കന്‍ജാവെങ്കിലും അടിക്കുന്നവനാണ് ഫ്രീക്കന്‍.., . അത്തരത്തില്‍ ഉള്ള ഒരു ഫ്രീക്കനില്‍ നിന്നാണ് ഈ കഥ തുടങ്ങുന്നത് . ഞാന്‍ പറയാറുള്ള പോലെ ഇതും ഒരു ജീവിത ഏടാണ് , കുടിച്ചും , വലിച്ചും , കളിച്ചും ജീവിതം ആഗോഷമാക്കുന്ന ഞാനടങ്ങുന്ന പുതിയ തലമുറയുടെ കഥ . ഉണ്ടാക്കി തീര്‍ന്നപ്പോള്‍ അവന്‍ തീപ്പെട്ടി തിരഞ്ഞു വീണ്ടും കറുത്തിരുണ്ട പുക വായില്‍ നിന്നും ആകാശത്തേക്ക് പറന്നുയര്‍ന്നു അവന്‍ അഭോതാവസ്തയുടെ പടിക്കല്‍ ഏതിനില്‍ക്കുന്നു . അങ്ങുമിങ്ങും ചിതറിക്കിടക്കുന്ന പുകയില തുണ്ടുകള്‍ , ചരിഞ്ഞും , മറിഞ്ഞും കിടക്കുന്ന കുറെ പിള്ളേര്‍ . ഇത് തമിഴ്നാട്ടിലെ ഒരു കോളേജ് ഹോസ്റ്റല്‍ റൂമിലെ സീന്‍ ആണ് . അവന്‍ മനസ്സും ശരീരവും ഒരു പോലെ ആ ലഹരിക്ക്‌ കാലില്‍ സമര്‍പ്പിച്ചിരിക്കുന്നു .
                  കേരളം വിട്ടു പുറത്തു പഠിക്കാന്‍ പോകുന്ന ഓരോ വിദ്യാര്‍ത്തികളുടെയും മനസ്സില്‍ ഒരൊറ്റ ചിന്ത മാത്രമാണ് , വീടും , നാടും കാണാതെ അടിച്ചു പൊളിച്ചു നടക്കാം . എന്നാല്‍ എന്റെ  മനസ്സില്‍ ഒരൊറ്റ ചിന്ത മാത്രമാണുണ്ടായിരുന്നത് . ഒരു എഞ്ചിനീയര്‍ ആകണമെന്ന് . ആധ്യദിനം തന്നെ ആ മോഹം ഞാന്‍ കയ് വെടിഞ്ഞു . അതിനു ഒരു കാരണവുമുണ്ട് , അതിപ്പോള്‍ വെക്തമാക്കുന്നില്ല . ഓരോരുത്തരും അവനവനുടെ സ്വപ്നങ്ങള്‍ക്ക് പിന്നാലെ ഓടുകയായിരുന്നു . ഓരോ ദിവസം കഴിയും തോറും ഓരോരുത്തരിലും പുത്തന്‍ പരിവര്‍ത്തനങ്ങള്‍ കാണപ്പെട്ടു . വസ്ത്രധാരണയും , ഭക്ഷണ രീതിയുമെല്ലാം മാറ്റങ്ങളായി . ഓണക്ക പുട്ടില്‍ നിന്നും അത് നൂഡില്‍സും , ഫ്രൈദ്രൈസും ആയി രൂപാന്തരം പ്രാപിച്ചു . ഇറുകിപ്പിടിച്ച പാന്റു ചന്ദിക്കടിയിലേക്ക് താഴ്ത്തപ്പെട്ടു ലോ വെസ്റ്റ് എന്ന പേരില്‍ . ഈ മറ്റങ്ങല്‍ക്കിടയിലെപ്പഴോ  ഞാനവനെ പരിചയപ്പെട്ടു . ചുറ്റും നിറയെ കാമുകിമാരും , കൂട്ടുകാരും , കുറെ അടിച്ചു പൊളിയും , ആഗോഷമാണ് ജീവിതം എന്ന് പറഞ്ഞു നാളെയെ കുറിച്ച് ചിന്തിക്കാത്തവന്‍ . ഈ മാറ്റങ്ങള്‍ ബീഡി വലിചിരുന്നവനെ കന്‍ജാവിലെത്തിച്ചു . മറ്റുള്ളര്‍വക്ക് വേണ്ടി പലരും മധ്യ പാനവും , ലഹരി ഉപയോഗവും തുടങ്ങി . അങ്ങനെയാണല്ലോ .. അല്ലെങ്കില്‍ നമുക്ക് കുറച്ചിലല്ലേ . ഈ മാറ്റത്തിന്റെ മുന്‍പന്തിയില്‍ അവനുണ്ടായിരുന്നു .
            പരിവത്തനം അവിടെ മാകെ പറന്നു . കോളേജ് കെട്ടിടങ്ങളുടെ എണ്ണം വര്‍ധിച്ചു , കൂള്‍ദ്രിങ്ങ്സ് ഷോപ്പുകള്‍ എണ്ണം കൂട്ടി , ഫോറിന്‍ ഭക്ഷണ ശാലകള്‍ അവിടെവിടെയായി മുളച്ചു പൊന്തി . വിദേശ മധ്യ ഷാപ്പുകള്‍ തലപൊക്കി . ഇന്റര്‍നെറ്റ്‌ കാഫെകളും , ലോഡ്ജ് മുറികളും വന്നു . ഇവകള്‍ എല്ലാവരിലും സ്വാധീനം ചെലുത്തി . കഫെ കളില്‍ സീല്‍ക്കാരം മുഴങ്ങിക്കൊണ്ടിരുന്നു . കമ പരിവേഷതിലകപ്പെട്ട കമിതാകള്‍ ശമനതിനിടം തേടി . ആ പരിസം ഒരു പുത്തന്‍ പ്രദേശമായി . ഓരോ മുറികളിലും കറുത്തിരുണ്ട പുകകൊണ്ടു നിറഞ്ഞു . അങ്ങനെ പരിവര്‍ത്തനത്തിന്റെ ആദ്യ പാതം പിന്നിട്ടു .
         തിരിഞ്ഞു നടന്നു പോകുന്ന ഒരു താത്ത കുട്ടിയോട് അവനു കവുതുകം തോന്നി . കണ്ടദിവസം മുഴുവന്‍ ചാറ്റിങ് നടത്തി , രണ്ടാംന്നാള്‍ ടെറ്റിങ്ങും , അടുത്ത ദിവസം ഒരു നാണവും ഇല്ലാതെ അവള്‍ അവന്റെ കൂടെ ക്കിടന്നു . പരിവര്‍ത്തനത്തിന്റെ രണ്ടാം പാതം , പിന്നീടുള്ള പകലും രാത്രിയും അവര്‍ക്കുള്ളതായിരുന്നു . കാണാത്ത നേരങ്ങളിലും അവരുടെ ശബ്ദങ്ങള്‍ തമ്മില്‍ ഭന്ധപ്പെട്ടു . നാടും, വീടും അവര്‍ക്ക് വിധൂരത്തായി . നാട്ടില്‍ പോകുന്നതും , വരുന്നത് മായ ഓരോ യാത്രം പുത്തന്‍ അനുഭവമായിരുന്നു . അവര്‍ പിരിയാന്‍ കഴിയാത്ത വിധം അടുത്ത് എന്ന് രണ്ടു പേരും കരുതി . എന്നാല്‍ അതൊരു തോന്നല്‍ മാത്രമായിരുന്നു . അവന്റെ ഓരോ കവുതുകങ്ങളും അവനോരോ പ്രണയ മായിരുന്നു . അവന്‍ ഒന്നിലും ത്രപ്തനായിരുന്നില്ല . ഒരു കാര്യവും അവനെ വേദനിപ്പിക്കുമായിരുന്നില്ല . ഏതു സമയവും , എന്തിനോടും അവനു ചിരിയും, വര്‍ത്ത മാനങ്ങളുമായിരുന്നു .
          ബംഗ്ലൂരിലെ ഒരു ഡീ അഡിക്ഷന്‍ സെന്റെരിനു മുന്നില്‍ എന്റെ കാര്‍ നിന്നു . വിറയ്ക്കുന്ന കാലുകളെ ആ പ്രധലം വരവേറ്റു . രാത്രികളും , പകലുകളും ഇപ്പൊ അവനു അന്യമാണ് . അവന്‍ വലിച്ചു തീര്‍ത്ത കന്‍ജാവും , കുടിച്ചു തീര്‍ത്ത മദ്യവും , അവളിലേക്ക്‌ ഉതിര്‍ത്ത ശുക്ലവും അവന്റെ രാത്രികളെ ശല്യം ചെയ്തുകൊണ്ടേ ഇരുന്നു . അവന്റെ അടുത്തേക്ക്‌ ഞാന്‍ ചെന്ന് , അവനെന്നെ തിരിച്ചറിഞ്ഞോ ആവൊ . ഞാന്‍ അടുത്തിരുന്നു .
    " എന്നെ മനസ്സിലായോ ?"  അവന്‍ തലയാട്ടി .
    "ആരാണ്  ?" അവന്‍ ഒന്നും മിണ്ടിയില്ല .
എങ്ങും നിശബ്ധത നിഴലടിച്ചു . അവന്റെ അവഭോദ മനസ്സ് ഈ ലോകം വിട്ടു അറ്റെവിടെയോ ചേക്കേറിയിരിക്കുന്നു . ഇനി ഒരു ചിരിച്ചു വരവ് കഷ്ട്ടമാണ് . ഞങ്ങളെ കൊണ്ടാവുന്നത്‌ ശ്രമിക്കുന്നു . ഡോക്ടെര്‍ പറഞ്ഞവസാനിപ്പിച്ചു .
                      പരിവര്‍ത്തനത്തിന്റെ അവസാന പാതം . അവന്റെ രാത്രികളില്‍ ഇപ്പൊ ഒരു പാട് സ്ത്രീ ശബ്ദങ്ങള്‍ ഞാന്‍ കേള്‍ക്കാറുണ്ട് . മാറി , മാറി അവന്‍ സല്ലഭിക്കുന്നത് . വിശുദ്ധ പ്രണയത്തിന്റെ ആ തട്ട മിട്ട താത്ത കുട്ടി ഇപ്പൊ ഒരു തൊലി വെളുത്തവന്റെ കിടക്ക പങ്കിടുന്നു . അവനില്‍ അവള്‍ പുത്തന്‍ കാമരസങ്ങള്‍ രുചിക്കുന്നു . തിരിച്ചറിവുകള്‍ രണ്ടു പേരിലും വന്നടുക്കുംബോഴേക്കും , വേര്‍പാട് എന്നെ കരയിച്ചിരുന്നു . കോളേജ് ജീവിതം  അവസാനിച്ചിരിക്കുന്നു , ഇനി എല്ലാവരും അവനവന്റെ സ്വപ്നങ്ങളിലേക്ക് ചേക്കേറും .       ജോലിയില്ലാത്ത ദിനങ്ങള്‍ ബംഗ്ലൂരിലെ ആ മുറിയിലും അവനെ വേട്ടയാടി . പുതിയ കൂട്ടും , പുത്തന്‍ രീതികളും അവനില്‍ പുതിയ ലഹരികള്‍ കുത്തി നിറച്ചു . പാളം തെറ്റിയ ട്രെയിന്‍ പോലെ അവന്‍ അലഞ്ഞു . തിരിച്ചറിവുകള്‍ ഒരിക്കലും അവനെ കരയിപ്പിച്ചിട്ടില്ല , അവന്റെ ഭോധ മനസ്സിന്റെ ആയുസ്സ് വെറും 2 നിമിഷം മാത്രമായിരുന്നു , കറുത്തിരുണ്ട പുകകള്‍ അവനെ അപ്പോഴേക്കും വലയം വെക്കും . വീണ്ടും ഇരുട്ട് , യാത്രകള്‍ , കവുതുകം , പ്രണയം , കാമം , ഹോട്ടല്‍ മുറികള്‍ , രക്തം . തുടരെ തുടരെ അയാള്‍ രക്തം ചര്‍ധിക്കാന്‍ തുടങ്ങി .
                    " നീ കാരണം അവന്‍ ഇവിടെ എത്തിയത് . ഞങ്ങള്‍ പരമാവതി ട്രൈ ചെയാം . ബാക്കി എല്ലാം ഈശ്വരന്റെ കയ്യില്‍ " ഡോക്ടര്‍ പറഞ്ഞു .
അവനോടു ഞാന്‍ പറഞ്ഞു " നീ തിരിച്ചു വരണം ഒരു പുതിയ ജീവിതത്തിലേക്ക് "
                    " എന്തെങ്കിലും ഒന്ന് പറയട ?"
പെട്ടന്ന് എന്റെ ഉള്ളൊന്നു പിടഞ്ഞു . അവന്റെ കണ്ണുകള്‍ കണ്ണീര്‍ ചാലുകള്‍ തീര്‍ത്തു , എന്റെ ചുണ്ടുകള്‍ വിറച്ചു . അവന്റെ ശ്വസോച്ചാസം വര്‍ധിച്ചു . ഒരു വല്ലാത്ത വികാരാവസ്ഥയില്‍ അവന്‍ അലറി  "ആഹ്"
       അവന്‍ പൊട്ടിക്കരയുന്നു . എന്റെയും നിയന്ത്രണം വിട്ടുപോയി . കരഞ്ഞു കൊണ്ടേ അവനെ ഞാന്‍ സമാധാനപ്പെടുത്തി . ജീവിത യാത്രയുടെ അവസാന പാതം തീരുമ്പോള്‍ അവന്റെ സംസാര ശേഷി അവനെ വിട്ടകന്നിരുന്നു . ഒരുവിധത്തില്‍ അവനെ സമാധാനപ്പെടുത്തി ഞാന്‍ അവിടെ നിന്നും ഇറങ്ങി .
             തിരിച്ചുള്ള യാത്രയില്‍ എന്റെ മനം പറഞ്ഞു അവനിനി തിരിച്ചു വരും പുതിയ ഒരു മനുഷ്യനായി . അതിനായി കാത്തിരിക്കാം . ഇതേ സമയം മറ്റു രണ്ടു കാര്യങ്ങള്‍ കൂടി നടക്കുന്നുണ്ടായിരുന്നു . താത്ത കുട്ടി മടിക്കുത്തഴിച്ചു മറ്റാര്‍ക്കോ കൂടെ കിടന്നു . പുത്തന്‍ കാവ്യങ്ങള്‍ രാജിക്കുന്നുണ്ടായിരുന്നു . ആരും കാണാതെ തലയണക്കടിയില്‍ ഒളിപ്പിച്ചു വെച്ച കാന്‍ജാവ് തിരയുകയായിരുന്നു അവനപ്പോള്‍ . ഒരു പുതിയ ബ്ലാസ്റ്റിനു വേണ്ടി .

                                                                                                       
                                                                                                                                                                                                                                അനസ് മുഹമ്മദ്‌ -
 

Sunday, July 1, 2012

വിപ്ലവത്തിന്റെ ചുവന്ന പൂക്കള്‍


                            ഇത് സത്യത്തില്‍ ഒരു ചെറുകഥയല്ല . ഒരു ചരിത്ര തുണ്ടാണ് . ഇതിനാധാരം യഥാര്‍ത്ഥ ജീവിതത്തില്‍ നടന്ന ഒരു സംഭവവുമായാണ് . ഈ കഥയിലെ ചില കഥാപാത്രങ്ങള്‍ എന്റെ സ്ര്‍ഷ്ടിയാണ് . നമ്മുടെ നാടിന്റെ സ്വാതന്ദ്ര്യത്തിനായി രക്തം ചിന്തിയ ഒരു പിടി വിപ്ലവകാരികള്‍ക്ക് മുന്നില്‍ ഞാനീ ചെറുകഥ സമര്‍പ്പിക്കുന്നു . വിപ്ലവ വീര്യം നശിക്കാതിരിക്കട്ടെ . ഈ ചുവന്ന പൂവിന്റെ മണം ഇവിടെ മാകെ പരക്കട്ടെ .                  

കടപ്പാട് - കെ . എം . ചന്ദ്രശര്‍മയുടെ 'ഭഗത് സിംഗ്' എന്ന ജീവ ചരിത്ര ഗ്രന്ഥത്തോട്



വിപ്ലവത്തിന്റെ ചുവന്ന പൂക്കള്‍ - ഇന്ത്യന്‍ ചരിത്രത്തിലെ ഒരു ചെറുകഥ



           
                   1928 ലെ ഒരു തണുത്ത ഡിസംബര്‍ പ്രഭാതം . കല്‍കട്ട നഗരം . റെയില്‍വെ സ്റെഷനില്‍ ഞാന്‍ വന്നിറങ്ങി . ഉള്ളില്‍ ഉറച്ച തീരുമാനങ്ങളും , മാറ്റത്തെ കൊതിക്കുന്ന മനസ്സും മാത്രമായി . ഹിന്ദുസ്ഥാന്‍ സോഷിയലിസ്റ്റു റിപ്പബ്ളിക്കന്‍ ആര്‍മിയുടെ കേരളത്തിലെ പ്രധിനിതിയായാണ് ഞാന്‍ കല്‍ക്കട്ടയി എത്തുന്നത് . ഈ യാത്രക്ക് ഒരു പാട് ലക്ഷ്യങ്ങള്‍ ഉണ്ട്  .
                    1928 നവംബര്‍ 17 നു ഒരു യോഗം കൂടി . യോഗത്തിന്റെ പ്രധാന വിഷയം ലാലാജിയുടെ നിര്യാണമായിരുന്നു . അദ്ധേഹത്തിന്റെ അഭാവത്ത സംഗടനയില്‍ ചെറിയൊരു കുലുക്കം ഉണ്ടാക്കി . എല്ലാവരിലും വിപ്ലവ ആഹ്വാനം നിറഞ്ഞു . രക്തം തിളച്ചു പൊങ്ങി . പണ്ഡിറ്റ്‌ജി {ആസാദ്} ആയിരുന്നു യോഗത്തിന് നേത്രത്വം നല്‍കിയത് . ഭഗത് സിംഗ് , മഹാബീര്‍ സിംഗ് , കുന്ദന്‍ ലാല്‍ , ശിവറാം രാജു , സുഗദേവ് , കിഷോര്‍ ലാല്‍ , ജയ് ഗോപാല്‍ , ഹംസ രാജ് വോറ , കാളീച്ചരന്‍ ഇവരെല്ലാം യോഗത്തിലെ പ്രധാനികളായിരുന്നു . യോഗത്തില്‍ നിന്നും പണം സ്വരൂപിക്കാന്‍ വേണ്ടി പഞ്ചാബ്‌ നാഷണല്‍ ബാങ്കിന്റെ ലാഹോര്‍ ശാഘാ കൈയേറാന്‍ തീരുമാനിച്ചു . ഡിസംബര്‍ 4 നു വൈകിട്ട് 3 നു കൊള്ളയടിക്കാന്‍ പദ്ധതിയിട്ടു .
                       ജന സമുദ്രമായ കല്‍ക്കട്ട നഗരത്തിലൂടെ ഞാന്‍ നടന്നു ഒപ്പം രാമന്‍ നായരും . അദ്ദേഹം കല്‍ക്കട്ടയില്‍ താമസിക്കുന്ന പാവം ഒരു മലയാളിയാണ് . ഇവിടെ ഒരു ചെറിയ ഹോട്ടല്‍ നടത്തുന്നു . അദ്ധേഹത്തിന്റെ വീട്ടിലാണ് എനിക്ക് താമസം ഏര്‍പ്പാട് ചെയ്തിരിക്കുന്നത് . എന്റെ നാടിനു സ്വാതന്ദ്ര്യം ലഭിക്കണേ എന്നാഗ്രഹിക്കുന്ന ഒരു പാവം മനുഷ്യന്‍ . ആ തെരുവിലൂടെ ഞങ്ങള്‍ അകലേക്ക്‌ നടന്നു നീങ്ങി . സമാധാനത്തിന്റെ ഒരു വെള്ളി വെളിച്ചവും തേടി .
                      ഡിസംബര്‍ 4 നു കാലത്തുതന്നെ ഞങ്ങളെല്ലാവരും ഒരുമിച്ചു കൂടി എന്നാല്‍ ആ ദിവസം വളരെ മോശപ്പെട്ട ഒരു ദിനമായിരുന്നു . അകത്തെ വൈകാരിക പ്രശ്നങ്ങള്‍ ഒന്നും അറിയാതെ പ്രക്രതി മന്ദഹസിച്ചു . നാട് മൊത്തം പോലീസ് അക്രമം അഴിച്ചു വിട്ടിരിക്കുന്നു . ലാഹോറില്‍ സമരം നടത്തിയ ഒരു കൂട്ടം ആളുകള്‍ക്ക് നേരെ അക്രമം നടത്തിയിരിക്കുന്നു . ലാലാജി നേത്രത്വം നല്‍കിയ ആ സമരം ഒരു കുരുതിക്കളമായി മാറി . ലാലാജി കൊല്ലപ്പെട്ടിരിക്കുന്നു . ആ ദിവ്യപ്രഭ അണഞ്ഞിരിക്കുന്നു . 30 കോടി ജനങ്ങളുടെ ബഹുമാന്യനായ നേതാവിനെ ഒരു പീറ പോലീസുകാരന്‍ ആക്രമിച്ചു കൊലപ്പെടുതിയിരിക്കുന്നു . ഇത് യുവാക്കളോടുള്ള വെല്ലുവിളിയാണ് . രക്തം മരവിച്ചിട്ടില്ല എന്ന് കാണിച്ചു ഭോദ്യപ്പെടുത്തണം. തീരുമാനങ്ങള്‍ പെട്ടെന്ന് ഉള്‍തിരിഞ്ഞു വരും. ബാങ്ക് കയ്യേറല്‍ ഒരു പരാജയമായി . നവംബര്‍ 17 ന്റെ ഈ നഷ്ടം നികത്താന്‍ ഒരു ബാങ്ക് കയ്യേറ്റമല്ലവേണ്ടതെന്നു അവിടെനിന്നും ഉള്‍തിരിഞ്ഞു വന്നു . എന്നാല്‍ അതൊരു ചരിത്രം കുറിക്കലായിരുന്നു . പുത്തന്‍ മാറ്റത്തിന്റെ വിപ്ലവത്തിന്റെ ഒരു പുഷ്പ ഗന്ധം അവിടമാകെ പരന്നു. ഇന്ത്യക്കാരുടെ രക്തം തണ്ത്തുറചിട്ടില്ല ഏന്നു ലോകവും , മര്ധക സര്‍ക്കാരും അറിയണം അതായിരുന്നു പ്രദാന ലക്ഷ്യവും . എന്റെ തീരുമാനങ്ങളും , യാത്രകളും തെറ്റി . കല്‍ക്കട്ടയില്‍ തന്നെ താങ്ങാന്‍ ഞാന്‍ നിര്‍ഭന്ധിതനായി . ജോലിവ്യാചേനയായതുകൊണ്ട്‌ ആര്‍ക്കും എന്നെ സംശവും തോന്നിയില്ല .
                        ഒത്തുകൂടലുകളും , ഗൂഡാലോജനകളും ഒരു തീരുമാനത്തില്‍ എത്തിച്ചിരിക്കുന്നു . ഈ രാജ്യത്തെ ജനങ്ങളുടെ മനസ്സും , ശരീരവും മുറിവേല്‍പ്പിക്കുന്ന ആക്രമണ പരിപാടികള്‍ അവസാനിക്കാന്‍ ഇനി ഒന്ന് മാത്രം തിരിച്ചാക്രമണം . പിന്നെ ലാലാജിയുടെ ചോരക്കു ഞങ്ങള്‍ക്ക് പകരം വീട്ടണം . ഏതു മര്‍ദനവും അടിച്ചമര്‍ത്തലുകളും അതിചീവിച്ചു ഞങ്ങള്‍ വിപ്ലവ പാതയില്‍ മുന്നേറും അത് തെളിയിക്കണം .
                       തീരുമാനം , ലാഹോര്‍ ലാത്തിച്ചാര്‍ജിനു നേത്രത്വം വഹിച്ച സ്കോര്‍ട്ടിനെ കൊല്ലുക എന്നായിരുന്നു . ചോര കൊണ്ട് കണക്കു തീര്‍ക്കുക്ക . തിട്ടം പൊട്ടു ഞങ്ങള്‍ അതിനുള്ള വഴികള്‍ ആസൂത്രണം ചെയ്തു .        
                        ഡിസംബര്‍ 17 തണുത്ത പ്രഭാദം ജനാല പാളികള്‍ തുറന്നു പുറത്തേക്കു നോക്കി . പ്രഭാദ കിരണം ഭൂമിയെ തൊട്ടു തുടങ്ങിയിരിക്കുന്നു . സൂര്യന്‍ പതിയെ കണ്ണ് തുറന്നു എന്നെ നോക്കി . മാറ്റത്തിന്റെ ഈ ദിനം ഒരുപാട് വിപ്ലവ വീര്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കട്ടെ . ഇരുള്‍ വഴിയിലെ അരണ്ട വെളിച്ചം വെള്ളാരം കല്ലുകളെ താഴുകിയകന്നു . വഴിയിലെ കാല്‍പെരുമാറ്റത്തിനായി കാതോര്‍ത്തു കിടന്നു പുതിയ പ്രഭാധത്തിലെ പുതിയ പ്രതീക്ഷകളെയും ഉള്ളില്‍ ഒതുക്കി . ലാലാജി ഞങ്ങളെ വിട്ടു പിരിഞ്ഞിട്ടു ഇന്നേക്ക് ഒരു മാസം തികയുന്നു . എരിയുന്ന പകയെ ആളിക്കത്തിച്ചു ഞാനിരുന്നു . ഡിസംബര്‍ 4 ന്റെ പരാജയവും ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്നു . ഡ്രൈവര്‍ക്ക് പറ്റിയ ഒരു ചെറിയ പിഴവ് മൂലം ബാങ്ക് കവര്‍ച്ച നടന്നില്ല . തോക്കും , ആയുധങ്ങളുമായി സഹായിക്കാന്‍ കാത്തു നിന്ന സഖാക്കളെല്ലാം നിരാശരായി . ഞാനും , ഭഗത് സിങ്ങും , മഹാബീര്‍ സിങ്ങും ആയിരുന്നു കവര്‍ച്ചക്ക് നിയോഗിച്ചവര്‍ . ഒരു കാറില്‍ ചെന്ന് തോക്ക് കാണിച്ചു പണം കവരാന്‍ ആയിരുന്നു തീരുമാനം . മഹാബീര്‍ സിങ്ങിനു പറ്റിയ ചെറിയൊരു പാളിച്ചയില്‍ ആ പദ്ധതി പൊളിഞ്ഞു .
                      ഡിസംബര്‍ 10 നു പാര്‍ട്ടി ഓഫീസായി ഉപയോഗിച്ചിരുന്ന ബോസാങ്ങിലെ ഞാന്‍ താമസിക്കുന്ന ആ വീട്ടില്‍ വെച്ച് വീണ്ടും ഏച്ച് . എസ് . ആര്‍ . എ യുടെ നേത്ര്‍ തല യോഗം കൂടി . യോഗം തീവ്രമായ ഒരു തീരുമാനത്തിലെത്തി . ലാലാജിയെ മര്‍ദിച്ചു കൊന്ന പോലീസ് സൂപ്രണ്ട് ജെ . എ സ്കോട്ടിനെ വധിക്കണ മെന്നായിരുന്നു അത് . അങ്ങനെ ഭഗത് സിങ്ങും , ആസാദും , സുഗദേവും , രാജ്ഗുരുവും സ്കോട്ട് വധത്തിനുള്ള പദ്ദതികള്‍ ആസൂത്രണം ചെയ്തു . ഈ ദിവസവും തെരഞ്ഞെടുക്കപ്പെട്ടു .
                      ഡിസംബര്‍ 10 മുതല്‍ 15 വരെ ഉറക്കമില്ലാത്ത രാത്രികളായിരുന്നു ഓരോ സഖാക്കള്‍ക്കും . ഞാനും , ജയ്ഗോപാലും സ്കോട്ടിന്റെ ഓഫീസ് പരിസരത്ത് പോയി വിവരങ്ങള്‍ ശേഖരിക്കലായിരുന്നു . അയാള്‍ വരുന്നതും , പോകുന്നതും സമയം , വരുന്ന വാഹനം , വഴികള്‍ ഇവയെല്ലാം ശേഖരിച്ചു സമര്‍പ്പിച്ചു . ഇത് പ്രകാരമാണ് പദ്ദതിക്കള്‍ ഒരുക്കിയത് . ഭഗത് സിംഗ് കുറേ പോസ്റ്ററുകള്‍ എഴുതാന്‍ എന്നെ ചുമതലപ്പെടുത്തി . "സ്കോട്ട് മരിച്ചിരിക്കുന്നു - ഹിന്ദുസ്ഥാന്‍ സോഷിയലിസ്റ്റു റിപ്പബ്ളിക്കന്‍ ആര്‍മി " .
                      ഡിസംബര്‍ 17 ഉച്ചക്ക് 2 മണി . ചുട്ടു പൊള്ളുന്ന വെയില്‍ , തെളിഞ്ഞ നീലാകാശം . ആയുധമേന്തി ആസാദും , ഭഗത് സിങ്ങും , രാജ്ഗുരുവും തീരുമാനിച്ചുറപ്പിച്ച അധാത് സ്ഥാനങ്ങളിലേക്ക് നീങ്ങി . ഞാനും സുഗ്ധേവും പിന്നെ കുറച്ചു സഖാക്കളേയും ഓഫീസില്‍ നില്‍ക്കാന്‍ നിര്‍ദേശിച്ചു . എന്റെ ഉള്ളിലെ കറുത്തിരുണ്ട കാര്‍ മേഘങ്ങള്‍ ഉരുകി വലിയ ആ രാവത്തോടെ പെയ്തിറങ്ങാന്‍ തുടങ്ങി . മനസ്സിന്റെ ഭാരം അല്‍പ്പം കുറഞ്ഞു . ചോര ചീറ്റി പകരം ചോദിക്കാന്‍ മനസ്സ് വെബുന്നു .
                      4 മണി ചുവന്ന മോട്ടോര്‍ സൈകിളില്‍ ഒരു പോലീസ് ഉധ്യോഗസ്ഥന്‍ പുറത്തേക്ക് വരുന്നു . ആരാണെന്ന് കൂടി നോക്കാതെ ജയ്ഗോപാല്‍ അടയാള ശബ്ദമുണ്ടാക്കി . മോട്ടോര്‍ സൈക്കിള്‍ ഓഫീസ് കവാടം കടന്നു വെളിയിലേക്ക് വന്നതും രാജ്ഗുരു അയാളെ തടഞ്ഞു വെടിവെച്ചു . അയാള്‍ നിലത്തു ചെരിഞ്ഞു വീണു . ഭഗത് സിങ്ങും അയാളിലേക്ക് നിറയൊഴിച്ചു മരണം ഉറപ്പാക്കി . പിന്തുടര്‍ന്ന കോണ്‍സ്റ്റബിളിനെ ആസാദും വകവരുത്തി . എങ്ങും ശൂന്യം . സഖാക്കള്‍ മിന്നായം പോലെ മറഞ്ഞിരിക്കുന്നു . എന്നാല്‍ സ്കോട്ടിനു പകരം സോണ്ടെഴ്സ് ആയിരുന്നു വെടിയേറ്റത് .അയാളും ലാഹോര്‍ ലാത്തിചാര്‍ജിനു നേത്രത്വം നല്‍കിയിരുന്നതിനാല്‍ അര്‍ഹിക്കുന്ന ഒന്നായിരുന്നു ആ മരണം . പഞ്ഞുറപ്പിച്ച പ്രകാരം എല്ലാ സഖാക്കളും ആം പരിസരത്തുനിന്ന് പതിയെ ആരുമറിയാതെ രക്ഷപ്പെട്ടു . രാത്രി 8 മണിയോടെ വാര്‍ത്ത സ്ഥിരീകരിച്ചു , അയാള്‍ മരിച്ചിരിക്കുന്നു . മാറ്റം വരുത്തിയ പോസ്റ്ററുകള്‍ ലാഹോറില്‍ പലസ്ഥലത്തും പതിക്കപ്പെട്ടു .
             " സോണ്ടെഴ്സ് മരിച്ചു - ലാലാജിയുടെ മരണത്തിനു പ്രതികാരമായിരിക്കുന്നു " .
        1929 ജനുവരിയില്‍ ഞാന്‍ കല്‍ക്കട്ട വിട്ടു . ഭഗത് സിങ്ങും നാട്ടിലേക്ക് തിരിച്ചു . എനിക്ക് പോകാന്‍ എളുപ്പമായിരുന്നു . ഞാന്‍ ആരെന്നോ , എന്തെന്നോ ആര്‍ക്കും അറിയില്ലായിരുന്നു . ഒരു പാവം ജോലിക്കാരന്‍ . ഞാനൊരു സഖാവാണെന്നു വിളിച്ചു പറയാന്‍ എനിക്കാകുമായിരുന്നില്ല . എന്റെ ഉള്ളില്‍ കത്തി എരിയുന്ന വിപ്ലവത്തിന്റെ ഒരു നാംബുണ്ട് , അതിനു വേണ്ടത് പൂര്‍ണമായ സ്വാതന്ദ്ര്യം ആണ് . മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്ന സ്തിഥി അവസാനിപ്പിക്കാന്‍ കഴിയുന്ന വിപ്ലവം നടത്താനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത് - വിപ്ലവം വാഴട്ടെ .
              നാട്ടിലേക്കുള്ള തീവണ്ടി യാത്രയില്‍ ഞാന്‍ വീണ്ടും എന്നിലെ എന്നെ തിരയുകയായിരുന്നു . എന്റെ ഓരോ നിമിഷങ്ങളും സ്വപ്‌നങ്ങള്‍ ആയിരുന്നു , അവ ജീവിത യാഥാര്‍ത്യങ്ങളുമായിരുന്നു . എനിക്ക് മുന്പേ വന്നു പോയ വിപ്ലവ വീരന്മാര്‍ എന്നില്‍ വേര്‍പാടിന്റെ ദാഹത്തെ കൊണ്ട് നിറച്ചു . അടങ്ങാത്ത സ്വാതന്ദ്ര്യ ദാഹം കൊണ്ട് . ഇനിയുമെത്രനാള്‍ കാത്തിരിക്കണം എന്റെ നാടിന്റെ മോചനത്തിനായി . ഇനിയുമെത്ര ചോര ചിന്തണം . പറയാന്‍ കൊതിച്ചതും , ചിന്തിച്ചതും എന്താണെന്ന് മനസ്സില്‍ വായിചെടുക്കുകയായിരുന്നു അപ്പോള്‍ ഞാന്‍ . ഈ യാത്ര ശുഭകരമാകണേ .... എന്റെ നാടിനു സ്വാതന്ദ്ര്യം ലഭിക്കണേ .... എന്റെ കണ്ണുകള്‍ പതിയെ അടഞ്ഞു . എനിക്കിനി പാതി കണ്ണടച്ച് കുറച്ചു നേരം ഉറങ്ങണം . വിപ്ലവത്തിന്റെ ചുവന്ന പൂ ഗന്ധം അപ്പോഴേക്കും അവിടമാകെ പരന്നിരുന്നു .


                                                                                               -അനസ് മുഹമ്മദ്‌